നരഭോജി കടുവയെ പുത്തൂരിലെത്തിച്ചു; മുഖത്തെ മുറിവ് ചികിത്സിക്കും, ഐസൊലേഷന്‍ മുറിയിലേക്ക് മാറ്റും

വയനാട് വാകേരിയില്‍ നിന്ന് പിടികൂടിയ കടുവയെ തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചു. വനംവകുപ്പിന്റെ പ്രത്യേക വാഹനത്തിലാണ് കടുവയെ പുത്തൂരിലെത്തിച്ചത്.

author-image
Priya
New Update
നരഭോജി കടുവയെ പുത്തൂരിലെത്തിച്ചു; മുഖത്തെ മുറിവ് ചികിത്സിക്കും, ഐസൊലേഷന്‍ മുറിയിലേക്ക് മാറ്റും

കല്‍പറ്റ: വയനാട് വാകേരിയില്‍ നിന്ന് പിടികൂടിയ കടുവയെ തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചു. വനംവകുപ്പിന്റെ പ്രത്യേക വാഹനത്തിലാണ് കടുവയെ പുത്തൂരിലെത്തിച്ചത്.

കടുവയുടെ മുഖത്തെ മുറിവ് ചികിത്സിക്കാന്‍ വെറ്ററിനറി ഡോക്ടറെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂക്കിലെ ചികിത്സയ്ക്ക് ശേഷം സുവോളജിക്കല്‍ പാര്‍ക്കിലെ ഐസൊലേഷന്‍ മുറിയിലേക്ക് മാറ്റും.

മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോഴാണ് പരുക്കേറ്റതെന്നാണ് സൂചന. 10 ദിവസത്തെ തിരച്ചിലിനൊടുവിലാണ് ഇന്നലെ വാകേരിയിലെ കൂടല്ലൂരില്‍ സ്ഥാപിച്ച കെണിയില്‍ നരഭോജി കടുവ കുടുങ്ങിയത്.

ബത്തേരി കുപ്പാടി മൃഗപരിപാലന കേന്ദ്രത്തില്‍ നിലവില്‍ കടുവകളുടെ എണ്ണം പരമാവധിയാണ്. ഇതിനിടയിലാണ് വയനാട് വൈല്‍ഡ് ലൈഫ് ഫോര്‍ട്ടി ഫൈവ് കടുവ കൂടി എത്തിയത്.

ഴു കടുവകള്‍ക്കുള്ള കൂടുകളാണ് കുപ്പാടിയില്‍ ഉള്ളത്. നിലവിലെ എണ്ണം എട്ടായി . ഈ സാഹചര്യത്തിലാണ് വാകേരിയിലെ കടുവയെ പുത്തൂരിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.ക്ഷീരകര്‍ഷകനായ പ്രജീഷിനെ കൊലപ്പെടുത്തിയ കടുവയാണിത്.

wayanad thrissur Tiger