തിരുവനന്തപുരത്ത് യുവാവ് പെട്രോളൊഴിച്ചു തീ കൊളുത്തിയ സ്ത്രീയ മരിച്ചു; പ്രതി പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍

ചേങ്കോട്ടുകോണത്തു യുവാവ് തീ കൊളുത്തിയ സ്ത്രീ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. ചെങ്കോട്ടുകോണം സൗമസൗധത്തില്‍ ജി.സരിതയാണ് (46) മരിച്ചത്.

author-image
Web Desk
New Update
തിരുവനന്തപുരത്ത് യുവാവ് പെട്രോളൊഴിച്ചു തീ കൊളുത്തിയ സ്ത്രീയ മരിച്ചു; പ്രതി പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍

 

തിരുവനന്തപുരം: ചേങ്കോട്ടുകോണത്തു യുവാവ് തീ കൊളുത്തിയ സ്ത്രീ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. ചെങ്കോട്ടുകോണം സൗമസൗധത്തില്‍ ജി.സരിതയാണ് (46) മരിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് സരിതയെ പ്രതിയും പരിചയക്കാരനുമായ പൗഡിക്കോണം ചെല്ലമംഗലം സ്വദേശി ബിനു (50) വീട്ടിലെത്തി തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ചെങ്കോട്ടുകോണത്തെ സരിതയുടെ വീട്ടില്‍ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ബിനു എത്തിയത്. വാക്കുതര്‍ക്കത്തിനിടെ ബിനു കൈയില്‍ കരുതിയിരുന്ന പെട്രോള്‍ സരിതയുടെ ദേഹത്ത് ഒഴിച്ചശേഷം തീ കൊളുത്തി. അതിനിടെ, ഇയാളുടെ ദേഹത്തും തീ പടര്‍ന്നു. തുടര്‍ന്ന് ബിനു വീടിനു പിന്നിലെ കിണറ്റിലേക്ക് എടുത്തു ചാടി. കഴക്കൂട്ടത്തുനിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ കിണറ്റിലിറങ്ങിയാണ് ബിനുവിനെ പുറത്തെടുത്തത്.

ബിനുവിന്റെ സ്‌കൂട്ടറില്‍നിന്നു വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തു. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തു. അക്രമത്തിലേക്കു നയിച്ച തര്‍ക്കമെന്തെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

സംഭവം നടക്കുമ്പോള്‍ സരിതയുടെ ബിരുദ വിദ്യാര്‍ഥിയായ മകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകളുടെ നിലവിളി കേട്ടാണ് അയല്‍ക്കാരെത്തി സരിതയെ ആശുപത്രിയിലാക്കിയത്.

ബിനുവിന്റെ മക്കള്‍ പഠിക്കുന്ന സ്‌കൂളിലെ ആയയാണ് സരിത. വര്‍ഷങ്ങളായി ഇരുവരും പരിചയമുള്ളവരാണ്.

murder Thiruvananthapuram police Crime