ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ മൊഴി ശക്തമായ തെളിവായി കണക്കാക്കാനാകില്ല: കൊൽക്കത്ത ഹൈക്കോടതി

ബലാത്സം​ഗകേസിൽ പരാതിക്കാരിയുടെ മൊഴിയെ ശക്തമായ തെളിവായി കണക്കാക്കാനാവില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. 2007ലെ ബലാത്സംഗകേസിൽ പ്രതിയുടെ ശിക്ഷാവിധിക്കെതിരെയുള്ള ഹർജി പരി​ഗണിക്കവെയായിരുന്നു കോടതിയുടെ വിലയിരുത്തൽ.

author-image
Greeshma Rakesh
New Update
ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ മൊഴി ശക്തമായ തെളിവായി കണക്കാക്കാനാകില്ല: കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: ബലാത്സംഗകേസിൽ പരാതിക്കാരിയുടെ മൊഴിയെ ശക്തമായ തെളിവായി കണക്കാക്കാനാവില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. 2007ലെ ബലാത്സംഗകേസിൽ പ്രതിയുടെ ശിക്ഷാവിധിക്കെതിരെയുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിലയിരുത്തൽ.

പരാതിക്കാരിയുടെ മൊഴിയിലെ വൈരുദ്ധ്യം കോടതി നിരീക്ഷിച്ചു. സംശയാതീതമായി കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനെ തുടർന്ന് കൊൽക്കത്ത ഹൈക്കോടതി പുരുലിയ കോടതിയുടെ ശിക്ഷാവിധി തള്ളി. ജസ്റ്റിസ് അനന്യ ബന്ധോപാധ്യായ അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി.

പ്രതികാര ലക്ഷ്യത്തോടെയുള്ള വ്യാജ ബലാത്സംഗക്കേസുകൾ കണക്കിലെടുത്താണ് കോടതി വിധി.സമൂഹത്തിൽ, ഒരു സ്ത്രീ സ്വയം മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുകയോ കുടുംബത്തിലോ സമൂഹത്തിലോ സ്വയം അപകീർത്തിപ്പെടുത്തുകയോ ചെയ്യില്ല. എന്നാൽ ഇതൊരു തെളിവായി കണക്കാക്കാനാവില്ലെന്നും കോടതി ചൂണ്ടികാട്ടി. ദുരുദ്ദേശ്യത്തോടെയും പ്രതികാരബുദ്ധിയോടെയും ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട നിരവധി കേസുകൾ ഉണ്ടായിട്ടുണ്ടെന്നും കോടതി പറഞ്ഞു.

2006ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.പുരുലിയയിലെ വീട്ടിൽ തനിച്ചായിരുന്ന യുവതിയെ അയൽവാസി മുറിയിൽ കയറി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. സംഭവ സമയം താൻ തനിച്ചായിരുന്നെന്നും നിലവിളിക്കാതിരിക്കാൻ വായിൽ തുണി തിരികെ‌വെച്ചെന്നും യുവതി പരാതിയിൽ പറഞ്ഞു.തുടർന്ന് 2007-ൽ പുരുലിയ കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു.തുടർന്നാണ് യുവാവ് കൊൽക്കത്ത കോടതിയെ സമീപിച്ചത്.

മെഡിക്കൽ റിപ്പോർട്ടിൽ ബലാത്സംഗ കമ്മീഷനെ കുറിച്ച് പ്രത്യേകം പരാമർശിച്ചിട്ടില്ല. മാത്രമല്ല ഇരയുടെ വസ്ത്രങ്ങൾ ധരിച്ചതിന്റെ ഫോറൻസിക് പരിശോധനയുടെ റിപ്പോർട്ടും രേഖപ്പെടുത്തിയിട്ടില്ല. ഹർജിക്കാരൻ കുട്ടിയെ നിലത്തെറിഞ്ഞപ്പോൾ പരാതിക്കാരി നിലവിളിക്കാത്തതും മറ്റുശബ്ദങ്ങൾ ഉണ്ടാക്കാത്തതും അസ്വാഭാവികമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Rape Case woman culcutta high court victim