മദ്യം നല്‍കി അബോധാവസ്ഥയിലാക്കി ബലാത്സംഗം; ഇന്‍സ്റ്റഗ്രാം സുഹൃത്തിനെതിരെ പരാതിയുമായി യുവതി

മുംബൈ സ്വദേശിനിയായ യുവതിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയശേഷം ബലാത്സംഗം ചെയ്‌തെന്ന് പരാതി.

author-image
Athira
New Update
മദ്യം നല്‍കി അബോധാവസ്ഥയിലാക്കി ബലാത്സംഗം;  ഇന്‍സ്റ്റഗ്രാം സുഹൃത്തിനെതിരെ പരാതിയുമായി യുവതി

 

മുംബൈ; മുംബൈ സ്വദേശിനിയായ യുവതിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയശേഷം ബലാത്സംഗം ചെയ്‌തെന്ന് പരാതി. ഇന്‍സ്റ്റഗ്രാമിലെ 'പണിഷ്‌മൈറേപ്പിസ്റ്റ്' എന്ന പേജിലൂടെ യുവതി തന്നെയാണു നേരിട്ട ക്രൂരത വെളിപ്പെടുത്തിയത്.
മുംബൈ വോര്‍ലി പൊലീസ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ഇന്‍സ്റ്റഗ്രാം സുഹൃത്തായ ഹീതിക് ഷായെ ജനുവരി 13ന് നേരിട്ട് കണ്ട് ഇരുവരും ഒന്നിച്ച് രാത്രി പാര്‍ട്ടിയ്ക്ക് പോവുകയായിരുന്നുവെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. കൂടുതല്‍ മദ്യപിക്കാന്‍ ഹീതിക് ഷാ തന്നെ നിര്‍ബന്ധിച്ചതായും അബോധാവസ്ഥയിലായിരുന്നുവെന്നും യുവതി പോസ്റ്റില്‍ പറയുന്നു. തനിക്കു ലഹരിമരുന്നു നല്‍കിയതായും യുവതി സംശയം പ്രകടിപ്പിച്ചു.

ബോധം വരുമ്പോള്‍ യുവാവ് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നെന്നും ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച തന്നെ മൂന്നു തവണ യുവാവ് 3 തവണ അടിക്കുകയും സുഹൃത്തുക്കളുടെ മുന്‍പില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ഹീതിക് ഷായുടെ സുഹൃത്തിന്റെ വീട്ടില്‍വച്ചായിരുന്നു ക്രൂരത.

''സഹായം അഭ്യര്‍ഥിച്ച് ആരെയെങ്കിലും വിളിക്കുന്നതിനു മുന്‍പു തന്നെ വീട്ടില്‍നിന്നു പുറത്താക്കി. പിറ്റേദിവസം രാവിലെ ഹീതിക് വിളിച്ച് ക്ഷമാപണം നടത്തി. ചെയ്തത് എന്താണെന്ന് അറിയാവുന്ന ഹീതിക് ഒളിവില്‍ പോയി. പരാതി നല്‍കിയിട്ടു 12 ദിവസം കഴിഞ്ഞിട്ടും ഇതുവരെയും ഇയാളെ പിടികൂടാന്‍ സാധിച്ചിട്ടില്ല'' യുവതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മുന്‍കൂര്‍ ജാമ്യത്തിന് യുവാവ് അപേക്ഷ നല്‍കിയിട്ടുണ്ട്.

 

Latest News news updates