നിയമനത്തട്ടിപ്പ് കേസ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍

നിയമനത്തട്ടിപ്പ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍. ആരോഗ്യവകുപ്പില്‍ ജോലി വാദ്ഗാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ അരവിന്ദ് വെട്ടിക്കലിനെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

author-image
Web Desk
New Update
നിയമനത്തട്ടിപ്പ് കേസ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍

 

തിരുവനന്തപുരം: നിയമനത്തട്ടിപ്പ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍. ആരോഗ്യവകുപ്പില്‍ ജോലി വാദ്ഗാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ അരവിന്ദ് വെട്ടിക്കലിനെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വഞ്ചനാക്കുറ്റം, വ്യാജരേഖാ നിര്‍മാണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ബെവ്കോ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ജോലി വാങ്ങിനല്‍കാമെന്ന വ്യാജേനയും ഇയാള്‍ പണം തട്ടിയതായി പൊലീസ് കണ്ടെത്തി. കോട്ടയം ജനറല്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് ജോലി വാങ്ങി നല്‍കാമെന്ന വ്യാജേനയാണ് ഇയാള്‍ ആലപ്പുഴ ചിങ്ങോലി സ്വദേശിനിയില്‍ നിന്ന് 50,000 രൂപ തട്ടിയെടുത്തത്.

വിശ്വാസ്യതയ്ക്കായി ആരോഗ്യവകുപ്പ് സെക്ഷന്‍ ഓഫീസര്‍ വി. സോമസുന്ദരന്‍ ഒപ്പിട്ട വ്യാജ നിയമന ഉത്തരവും ഇയാള്‍ നല്‍കി. ഉത്തരവില്‍ ആരോഗ്യവകുപ്പിന്റെ വ്യാജ ലെറ്റര്‍ പാഡാണ് ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം ആരോഗ്യവകുപ്പിന്റെയും കോട്ടയം മെഡിക്കല്‍ കോളേജിന്റെയും വ്യാജ സീലുകളും ഉപയോഗിച്ചിട്ടുണ്ട്.

നിയമന ഉത്തരവ് വിശ്വസിച്ച യുവതി ഇതുമായി ജോലിക്ക് പ്രവേശിക്കാന്‍ ചെന്നപ്പോഴാണ് താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. ഇതേത്തുടര്‍ന്ന് ആരോഗ്യവകുപ്പിനെ സമീപിക്കുകയും പരാതി അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അരവിന്ദിലേക്ക് എത്തിയത്. അരവിന്ദിനെ ചൊവ്വാഴ്ച രാത്രി പത്തനംതിട്ടയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

ബുധനാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് കൂടുതല്‍ തട്ടിപ്പുകള്‍ നടന്നതായി വ്യക്തമായി. ബെവ്കോയില്‍ ജോലി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ നിരവധി ആളുകളുടെ കൈയില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വാങ്ങിയതായും പൊലീസ് കണ്ടെത്തി. ഇയാളുടെ പക്കല്‍ നിന്ന് ് രണ്ട് മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു.

 

Latest News kerala news