മെസി, ഹാളണ്ട്, എംബാപ്പെ പോരാട്ടം; ആരാകും ബെസ്റ്റ്, നേട്ടം വീണ്ടും ആവര്‍ത്തിക്കാന്‍ മെസി

2023ലെ ഫിഫ ബെസ്റ്റ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ലയണല്‍ മെസി, ഏര്‍ലിങ് ഹാളണ്ട്, കിലിയന്‍ എംബാപ്പെ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്

author-image
Priya
New Update
മെസി, ഹാളണ്ട്, എംബാപ്പെ പോരാട്ടം; ആരാകും ബെസ്റ്റ്, നേട്ടം വീണ്ടും ആവര്‍ത്തിക്കാന്‍ മെസി

സൂറിച്ച്: 2023ലെ ഫിഫ ബെസ്റ്റ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ലയണല്‍ മെസി, ഏര്‍ലിങ് ഹാളണ്ട്, കിലിയന്‍ എംബാപ്പെ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

ഇവര്‍ മൂന്ന് പേരും തന്നെയാണ് ബാലണ്‍ ഡി ഓര്‍ ചുരുക്കപ്പട്ടിയിലും ഇടംപിടിച്ചിരുന്നത്. മെസിയാണ് നിലവിലെ ഫിഫ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്.

ഖത്തര്‍ ലോകകപ്പില്‍ മെസി നടത്തിയ അവിസ്മരണീയ പ്രകടനമാണ് ഈ പുരസ്‌കാരത്തിലേക്ക് താരത്തെ എത്തിച്ചത്. കൂടാതെ ഇതിലൂടെ എട്ടാം ബാലണ്‍ ഡി ഓറും മെസി നേടി.

പിഎസ്ജിക്കൊപ്പം ഫ്രഞ്ച് ലീഗ് നേടിയതിനൊപ്പം ഇന്റര്‍ മയാമിയെ ലീഗ്‌സ് കപ്പ് കിരീടത്തിലേക്ക് നയിച്ച പ്രകടനമാണ് മെസി ഇത്തവണ പട്ടികയിലെത്താന്‍ കാരണം.

മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാംപ്യന്‍സ് ലീഗും പ്രീമിയര്‍ ലീഗും എഫ് എ കപ്പും നേടിക്കൊടുത്ത പ്രകടനമാണ് ഏര്‍ലിങ് ഹാളണ്ടിന് പട്ടിയിലെത്താന്‍ സഹായിച്ചത്.

പിഎസ്ജിയെ ഫ്രഞ്ച് ലീഗ് ജേതാക്കളാക്കിയ പ്രകടനമാണ് എംബാപ്പെയെ ലിസ്റ്റിലെ മൂന്നാമനാകുന്നു. സ്പാനിഷ് താരങ്ങളായ ഐതാന ബോണ്‍മാത്തിയും ജെന്നി ഹെര്‍മോസും കൊളംബിയയുടെ ലിന്‍ഡ കയ്‌സീഡോയുമാണ് മികച്ച വനിതാ താരമാവാനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

ഐതാനയെ പുരസ്‌കാര സാധ്യത പട്ടികയില്‍ എത്തിച്ചത് സ്‌പെയിനെ ലോക ചാംപ്യന്മാരും ബാഴ്‌സലോണയെ ചാംപ്യന്‍സ് ലീഗ് ജേതാക്കളുമാക്കിയ പ്രകടനം.

ഇത്തവണത്തെ വനിത ബാലണ്‍ ഡി ഓറും ഐതാനയുടെ സ്വന്തമാണ്. സ്‌പെയിനായുള്ള ലോകകപ്പിലെ മിന്നും പ്രകടനം ജെന്നി ഹെര്‍മോസെയെ ടോപ് ത്രീയില്‍ എത്തിച്ചു. ജനുവരി 15ന് ലണ്ടനില്‍ വച്ചാണ് ഫിഫ ബെസ്റ്റ് പുരസ്‌കാരദാന ചടങ്ങ് നടക്കുന്നത്.

lionel messi kylian mbappe fifa best award Erling Haaland