മെസിയെ ബെയ്ജിംഗ് എയര്‍പോട്ടില്‍ തടഞ്ഞു; അരമണിക്കൂറോളം കാത്തുനിന്നു, കൂടെ നിന്ന് റോഡ്രിഗോ ഡി പോള്‍

അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി ഏഷ്യന്‍ പര്യടനത്തിലെ രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കായി ബെയ്ജിംഗിലാണ്. ജൂണ്‍ പതിനഞ്ചിന് ബെയ്ജിംഗില്‍ ഓസ്ട്രേലിയക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യമത്സരം.

author-image
Priya
New Update
മെസിയെ ബെയ്ജിംഗ് എയര്‍പോട്ടില്‍ തടഞ്ഞു; അരമണിക്കൂറോളം കാത്തുനിന്നു, കൂടെ നിന്ന് റോഡ്രിഗോ ഡി പോള്‍

ബെയ്ജിംഗ്: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി ഏഷ്യന്‍ പര്യടനത്തിലെ രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കായി ബെയ്ജിംഗിലാണ്. ജൂണ്‍ പതിനഞ്ചിന് ബെയ്ജിംഗില്‍ ഓസ്ട്രേലിയക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യമത്സരം.

ജൂണ്‍ പത്തൊന്‍പതിന് ജക്കാര്‍ത്തയില്‍ ഇന്തോനേഷ്യയുമായാണ് രണ്ടാം മത്സരം.ബെയ്ജിംഗില്‍ ഇറങ്ങിയപ്പോള്‍ മെസിയെ വിമാനത്താവളത്തില്‍ അരമണിക്കൂറോളം തടഞ്ഞുവച്ചു.

പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉണ്ടായ ആശയക്കുഴപ്പമായിരുന്നു കാരണം. ഇതിന് ശേഷമാണ് മെസിയും സംഘവും വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്ക് പോയത്.

ഏഞ്ചല്‍ ഡി മരിയ, റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരേഡസ്, ജിയോവനി ലോ സെല്‍സോ, എന്‍സോ ഫെര്‍ണാണ്ടസ്, നഹ്വേല്‍ മൊളിന എന്നിവര്‍ക്കൊപ്പം പ്രത്യേക വിമാനത്തിലാണ് മെസി ചൈനയിലെത്തിയത്.

മെസിയുടെ പാസ്പോര്‍ട്ട് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പരിശോധിക്കുമ്പോള്‍ റോഡ്രിഗോ ഡി പോളും കൂടെയുണ്ടായിരുന്നു.അടുത്തിടെ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബായ ഇന്റര്‍ മയാമിയിലേക്ക് മാറിയിരുന്നു.

അടുത്ത മാസം 21ന് ഇന്റര്‍ മയാമിയില്‍ അരങ്ങേറ്റം കുറിച്ചേക്കും. ഒരു മാസത്തെ അവധിക്ക് ശേഷമാകും മെസ്സി അമേരിക്കന്‍ ക്ലബ്ബിലെത്തുക. ക്രൂസ് അസൂളായിരിക്കും ആദ്യമത്സരത്തില്‍ എതിരാളി.

Beijing airport lionel messi