കോഹ്‌ലിക്കും രോഹിതിനും ഒപ്പമുള്ള അനുഭവം പങ്കുവെച്ച് ഗില്‍

അവരോടൊപ്പം ബാറ്റ് ചെയ്യുന്നത് അതിശയകരമാണ്. ഞാന്‍ അവരെ കണ്ടും അഭിനന്ദിച്ചും വളര്‍ന്ന ആളാണ്.

author-image
Shyma Mohan
New Update
കോഹ്‌ലിക്കും രോഹിതിനും ഒപ്പമുള്ള അനുഭവം പങ്കുവെച്ച് ഗില്‍

 

ന്യൂഡല്‍ഹി: വിരാട് കോഹ്ലിക്കും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്കുമൊപ്പം ബാറ്റ് ചെയ്ത അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ശുഭ്മാന്‍ ഗില്‍.

താന്‍ കണ്ടുവളര്‍ന്ന താരങ്ങളായിരുന്നു അവരെന്ന് ഗില്‍ പറഞ്ഞു. ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ രോഹിത് ശര്‍മ്മക്കൊപ്പം 212 റണ്‍സിന്റെ കൂട്ടുകെട്ട് പങ്കിട്ട യുവ ബാറ്റര്‍ ശര്‍മ്മയ്ക്കും കോഹ്ലിക്കുമൊപ്പം ക്രീസില്‍ ഏറെനേരം ചെലവഴിച്ചിരുന്നു. ബിസിസിഐയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ രാഹുല്‍ ദ്രാവിഡിനോട് സംസാരിക്കവേയാണ് 23കാരനായ താരം അവരോടൊപ്പം ബാറ്റ് ചെയ്യുന്നത് അതിശയകരമാണെന്നും കണ്ടുവളര്‍ന്ന താരങ്ങളായിരുന്നു അവരെന്നും പറഞ്ഞു.

അവരോടൊപ്പം ബാറ്റ് ചെയ്യുന്നത് അതിശയകരമാണ്. ഞാന്‍ അവരെ കണ്ടും അഭിനന്ദിച്ചും വളര്‍ന്ന ആളാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയില്‍ കളിച്ച പരമ്പരകള്‍, ഞാന്‍ അവ കാണുകയും വളരെ അത്ഭുതകരമായി തോന്നുകയും ചെയ്യുമായിരുന്നു. സെഞ്ചുറിക്ക് പിന്നാലെ സെഞ്ചുറികള്‍ നെടുമായിരുന്നു അവര്‍. എങ്ങനെ അവരത് ചെയ്യുന്നു? അവര്‍ എങ്ങനെയാണ് സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നത്? ഗില്‍ പറഞ്ഞു.

ന്യൂസിലന്‍ഡിന് എതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറിയുമായി ഗില്‍ തിളങ്ങിയിരുന്നു. താരത്തിന്റെ നാലാം ഏകദിന സെഞ്ചുറിയായിരുന്നു ഇത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇരട്ട സെഞ്ചുറി നേടിയ ഗില്‍ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു. ഈ പരമ്പരയിലെ രണ്ടാമത്തെ സെഞ്ചുറി നേടിയ ഗില്‍ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാബര്‍ അസമിന്റെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു.

 

Shubman Gill rohit sharma