ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്ര ജയം

വാംഖഡെയില്‍ നടന്ന ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്ര ജയം. 46 വര്‍ഷത്തിനിടെ ഓസ്‌ട്രേലിയക്കെതിരേ 10 ടെസ്റ്റ് കളിച്ചെങ്കിലും ഓസ്‌ട്രേലിയയോട് ടെസ്റ്റ് ക്രിക്കറ്റില്‍ ഇതുവരെ ജയിക്കാനായില്ലെന്ന ചരിത്രമാണ് തിരുത്തിയെഴുതിയത്.

author-image
webdesk
New Update
ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്ര ജയം

മുംബൈ: വാംഖഡെയില്‍ നടന്ന ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്ര ജയം. 46 വര്‍ഷത്തിനിടെ ഓസ്‌ട്രേലിയക്കെതിരേ 10 ടെസ്റ്റ് കളിച്ചെങ്കിലും ഓസ്‌ട്രേലിയയോട് ടെസ്റ്റ് ക്രിക്കറ്റില്‍ ഇതുവരെ ജയിക്കാനായില്ലെന്ന ചരിത്രമാണ് തിരുത്തിയെഴുതിയത്. നാല് ദിവസങ്ങളിലും ഇന്ത്യക്കായിരുന്നു കളിയില്‍ മേല്‍ക്കൈ. ഒരു ഘട്ടത്തില്‍ പോലും പ്രതിസന്ധിയുയര്‍ത്താന്‍ ഓസ്ട്രേലിയന്‍ വനിതകള്‍ക്കായില്ല. രണ്ടാം ഇന്നിങ്സില്‍ 75 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. എട്ടു വിക്കറ്റുകള്‍ കൈയിലിരിക്കേ ഇന്ത്യ അത് മറികടക്കുകയൂം ചെയ്തു.

മൂന്നാംദിവസം 233-ന് അഞ്ച് എന്ന നിലയിലായിരുന്ന ഓസ്ട്രേലിയ, നാലാംദിവസം 28 റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിച്ച അഞ്ച് വിക്കറ്റുകള്‍ കൂടി ആതിഥേയര്‍ വീഴ്ത്തി. 261 റണ്‍സിന് ഓസ്ട്രേലിയ ഓള്‍ ഔട്ടായതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 75 റണ്‍സായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. നാല് പന്തില്‍നിന്ന് നാല് റണ്‍സെടുത്ത് ഷഫാലി വര്‍മ പുറത്തായി. 33 പന്തില്‍നിന്ന് 13 റണ്‍സെടുത്ത് റിച്ച ഘോഷ് റണ്ണൗട്ടുമായി. 60 പന്തില്‍നിന്ന് 38 റണ്‍സോടെ സ്മൃതി മന്ദാനയും 15 പന്തില്‍നിന്ന് 12 റണ്‍സോടെ ജെമീമ റോഡ്രിഗസുമാണ് ക്രീസിലുണ്ടായിരുന്നത്.

തഹ്ലിയ മക്ഗ്രാത്തിന്റെ അര്‍ധ സെഞ്ചുറി ബലത്തില്‍ 219 റണ്‍സായിരുന്നു ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്സ് സ്‌കോര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സ്മൃതി മന്ഥാനയുടെയും ജെമീമ റോഡ്രിഗസിന്റെയും റിച്ച ഘോഷിന്റെയും അര്‍ധസെഞ്ചുറി കരുത്തില്‍ 406 റണ്‍സ് നേടി.

തുടര്‍ന്ന് രണ്ടാം ഇന്നിങ്സിനിറങ്ങിയ ഓസ്ട്രേലിയ 105.4 ഓവറില്‍ 261 റണ്‍സെടുത്തു. തഹ്ലിയ മഗ്രാത്ത് തന്നെയായിരുന്നു രണ്ടാം ഇന്നിങ്സിലും ഓസ്ട്രേലിയയുടെ നെടുംതൂണായത്. (177 പന്തില്‍നിന്ന് 73 റണ്‍സ്).

test australia Latest News india cricket news update