/kalakaumudi/media/post_banners/b4905415fd3808f44a51a189ae2cecfe7737e4e4448bed5e2187999ab5f7dc90.jpg)
ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനം 27 നു രാജ്കോട്ടിൽ നടക്കും. ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോലിയും ടീമിൽ തിരിച്ചെത്തും. ആദ്യരണ്ട് കളിയും ആധികാരികമായി ജയിച്ച ആത്മവിശ്വാസത്തോടെ ഇറങ്ങുന്ന ഇന്ത്യ പരമ്പര തൂത്തുവാരി ലോകകപ്പിന് ആത്മവിശ്വാസത്തോടെ ഇറങ്ങാനാണ് ലക്ഷ്യമിടുന്നത്.
ഓസ്‌ട്രേലിയയെ ക്ലീൻ സ്വീപ്പ് ചെയ്യുന്നതിലാണ് ഇന്ത്യയുടെ കണ്ണ് ഇതിനി വേണ്ടി ക്യാപ്റ്റൻ രോഹിത് ശർമ്മ ശ്രമിക്കുന്നുണ്ട് .ചരിത്രത്തിലൊരിക്കലും ഓസ്‌ട്രേലിയയെ ഏകദിന ഫോർമാറ്റിൽ ഇന്ത്യ വൈറ്റ്‌വാഷ് ചെയ്തിട്ടില്ല.
മുൻ നിര താരങ്ങളുടെ അഭാവത്തിലാണ് പരമ്പര കളിച്ചു തുടങ്ങിയതെങ്കിലും, രണ്ടു മത്സരങ്ങളിലും നല്ല പ്രകടനം കാഴ്ച്ചവയ്ക്കാൻ മറ്റു താരങ്ങൾക്ക് സാധിച്ചു.3-0 ന് ജയിക്കാനായാൽ, ലോകകപ്പ് ഉദ്ഘാടനത്തിനായി ഇരു ടീമുകളും ഒക്ടോബർ 8 ന് ചെന്നൈയിൽ വീണ്ടും ഏറ്റുമുട്ടുന്നതിനുമുമ്പ് അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ വൻ മേൽക്കൈ നേടുമായിരുന്നു.
ആദ്യ രണ്ട് ഏകദിനങ്ങളിൽ ഇന്ത്യ ഓസ്‌ട്രേലിയയെ തോൽപിച്ചുവെന്ന് പറയുന്നതിൽ അതിശയോക്തിയില്ല,രണ്ടു ടീമുകളും പല മാറ്റങ്ങളും വരുത്തിയിട്ടാണ് പരമ്പരയ്ക്ക് ഇറങ്ങിയത് .
രണ്ടാം മത്സരത്തിൽ കളിക്കാതിരുന്ന ജസ്പ്രീത് ബുമ്രയും വൈസ് ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യയും ടീമിൽ തിരിച്ചെത്തിയേക്കും.വിശ്രമം അനുവദിച്ച ഓപ്പണർ ശുഭ്മാൻ ഗില്ലും ഓൾറൗണ്ടർ ഷാർദുൽ താക്കൂറൂം നാളെ കളിക്കില്ല.ശുഭ്മാൻ ഗില്ലിന് വിശ്രമം നൽകിയതിനാൽ ഓസ്‌ട്രേലിയൻ ബൗളർമാർക്ക് അൽപ്പം ആശ്വാസം ലഭിക്കും.
സ്ക്വാഡുകൾ:
ഇന്ത്യ: രോഹിത് ശർമ്മ (c), കെ എൽ രാഹുൽ (wk), ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (wk), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, വിരാട് കോലി, കുൽദീപ് യാദവ്, രവിചന്ദ്രൻ അശ്വിൻ, വാഷിംഗ്ടൺ സുന്ദർ.
ഓസ്‌ട്രേലിയ: പാറ്റ് കമ്മിൻസ് (c), സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, മർനസ് ലബുഷാഗ്നെ, അലക്‌സ് കാരി (WK), ജോഷ് ഇംഗ്ലിസ് (WK), മാത്യു ഷോർട്ട്, സീൻ ആബട്ട്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസിൽവുഡ്, ജോഷ് ഇംഗ്ലിസ്, സ്പെൻസർ ജോൺസൺ, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, തൻവീർ സംഘ, മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ.