/kalakaumudi/media/post_banners/f2c832e7b2350100b7450d74687557e51e453ea1d3ce65fbffe777b36fcd7cab.jpg)
കൊളംബോ:ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് ടോസ്. പാക്കിസ്ഥാൻ ക്യാപ്റ്റന്‍ ബാബര്‍ അസം ഇന്ത്യയെ ബാറ്റിങ്ങിനു വിളിച്ചു.
സൂപ്പർ ഫോർ റൗണ്ടിലെ ആദ്യ മത്സരത്തിൽ ബംഗ്ലദേശിനെതിരെ വമ്പന്‍ വിജയം നേടിയ അതേ ടീമുമായാണ് പാക്കിസ്ഥാൻ ഇറങ്ങുന്നത്. ഇന്ത്യൻ ടീമിൽ രണ്ടു മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് . കെ.എൽ. രാഹുൽ വിക്കറ്റ് കീപ്പറാകും. മധ്യനിര താരം ശ്രേയസ് അയ്യർ പുറത്തിരിക്കും.
പാക്കിസ്ഥാനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ തിളങ്ങിയ ഇഷാൻ കിഷൻ പ്ലേയിങ് ഇലവനിലുണ്ട്. നേപ്പാളിനെതിരെ കളിക്കാതിരുന്ന പേസര്‍ ജസ്പ്രീത് ബുമ്രയും ടീമിലേക്കു മടങ്ങിയെത്തി.
ഇന്ത്യ പ്ലേയിങ് ഇലവൻ– രോഹിത് ശര്‍മ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, കെ.എൽ. രാഹുൽ, ഇഷാന്‍ കിഷൻ, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഷാർദൂൽ ഠാക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.
പാക്കിസ്ഥാൻ പ്ലേയിങ് ഇലവൻ– ഇമാം ഉൾ ഹഖ്, ഫഖർ സമാൻ, ബാബർ അസം (ക്യാപ്റ്റൻ), മുഹമ്മദ് റിസ്വാൻ, ഇഫ്തിഖർ അഹമ്മദ്, ആഗാ സൽമാൻ, ശതബ് ഖാൻ, ഫഹീം അഷറഫ്, ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.
സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലദേശിനെ തോല്‍പിച്ച പാക്കിസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ പാക്കിസ്ഥാന് ഫൈനല്‍ ഏറക്കുറെ ഉറപ്പിക്കാം. ഇന്ത്യയുടെ ആദ്യ സൂപ്പര്‍ ഫോര്‍ മത്സരമാണിത്.