കാര്യവട്ടത്ത് കോലിയും ഗില്ലും 'അടിച്ചുതകര്‍ത്തു', ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കാര്യവട്ടത്ത് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 390 റണ്‍സ് നേടി.

author-image
Web Desk
New Update
കാര്യവട്ടത്ത് കോലിയും ഗില്ലും 'അടിച്ചുതകര്‍ത്തു', ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 390 റണ്‍സ് നേടി.

തകര്‍പ്പന്‍ സെഞ്ചറിയുമായി പുറത്താകാതെ നിന്ന മുന്‍ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലി (110 പന്തില്‍ 166*), ശുഭ്മന്‍ ഗില്‍ (97 പന്തില്‍ 116) എന്നിവരാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.

110 പന്തുകള്‍ നേരിട്ട കോലി 13 ഫോറും എട്ടു സിക്‌സും സഹിതമാണ് 166 റണ്‍സെടുത്തത്. ഇതോടെ, ഹോംഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ചറി നേടുന്ന താരമായി കോലി മാറി. സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്.

ഗില്‍ 97 പന്തില്‍ 14 ഫോറും രണ്ടു സിക്‌സും സഹിതമാണ് 116 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (49 പന്തില്‍ രണ്ടു ഫോറും മൂന്നു സിക്‌സും സഹിതം 42), ശ്രേയസ് അയ്യര്‍ (32 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 38) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി.

സൂര്യകുമാര്‍ യാദവ് നാലു പന്തില്‍ നാലു റണ്‍സെടുത്ത് പുറത്തായി. കെ.എല്‍.രാഹുല്‍ ആറു പന്തില്‍ ഏഴു റണ്‍സെടുത്തു. അക്ഷര്‍ പട്ടേല്‍ രണ്ടു റണ്‍സുമായി പുറത്താകാതെ നിന്നു.

ശ്രീലങ്കന്‍ നിരയില്‍ കസൂന്‍ രജിത 10 ഓവറില്‍ 81 റണ്‍സ് വഴങ്ങിയും ലഹിരു കുമാര 10 ഓവറില്‍ 87 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ചാമിക കരുണരത്നെ എട്ട് ഓവറില്‍ 58 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

 

india cricket srilanka