ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് അവാർഡിന് അർഹൻ ജഡേജയോ?

ജന്മദിനത്തിൽ കൊഹ്‌ലിക് മാൻ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചെങ്കിലും ജഡേജയും ഒട്ടും മോശമല്ലായിരുന്നു.ജഡേജ തന്റെ കഴിവിന്റെ പരമാവധി കളിക്കുകയും, ടൂർണമെന്റിൽ നാല് തവണ 350-ലധികം സ്കോർ നേടിയ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് യൂണിറ്റിനെ തന്റെ ഇടംകൈയ്യൻ സ്പിൻ ബൗളിംഗിലൂടെ റാഞ്ചുകയും ചെയ്തു.

author-image
Hiba
New Update
ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് അവാർഡിന് അർഹൻ ജഡേജയോ?

ദക്ഷിണാഫ്രിക്കയുമായുള്ള ലോകകപ്പ് മത്സരത്തിൽ ഇന്ത്യ അവരുടെ ആധിപത്യം നിലനിർത്തി. വിരാട് കോഹ്‌ലി തന്റെ 35-ാം ജന്മദിനത്തിൽ തന്റെ 49-ാം സെഞ്ച്വറി റെക്കോർഡ് ഉയർത്തി, ശ്രേയസ് അയ്യർ തുടർച്ചയായ രണ്ടാം അർദ്ധ സെഞ്ച്വറി നേടി, രോഹിത് ശർമ്മ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം നൽകി, ഇന്ത്യൻ പേസർമാർ ദക്ഷിണാഫ്രിക്കയ്ക്ക് മേൽ പ്രഹരമേല്പിച്ചു.

ജന്മദിനത്തിൽ കൊഹ്‌ലിക് മാൻ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചെങ്കിലും ജഡേജയും ഒട്ടും മോശമല്ലായിരുന്നു. വാസ്തവത്തിൽ ഇത് കോഹ്‌ലിയുടെ 49-ാം സെഞ്ച്വറി അല്ലായിരുന്നെങ്കിൽ ജഡ്ഡു തീർച്ചയായും ഈ അവാർഡിന് അർഹനായേനെ. ജഡേജ തന്റെ കഴിവിന്റെ പരമാവധി കളിക്കുകയും, ടൂർണമെന്റിൽ നാല് തവണ 350-ലധികം സ്കോർ നേടിയ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് യൂണിറ്റിനെ തന്റെ ഇടംകൈയ്യൻ സ്പിൻ ബൗളിംഗിലൂടെ റാഞ്ചുകയും ചെയ്തു.

 

2023 ലോകകപ്പിന് മുമ്പായി ജഡേജയുടെ ബാറ്റിംഗ് ഫോം ആശങ്കാജനകമായിരുന്നു. അദ്ദേഹത്തിന്റെ അവസാന അർദ്ധ സെഞ്ച്വറി 2020 ഡിസംബറിലായിരുന്നു. ലോകകപ്പിന് മുമ്പുള്ള 11 ഇന്നിംഗ്‌സുകളിൽ ജഡേജയുടെ സ്‌കോറുകൾ - 35, 13*, 3*, 7, 4, 14, 8*, 10, 16*, 18, 16 എന്നിങ്ങനെയാണ്.

2023 ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളിൽ ജഡേജ ബാറ്റ് ചെയ്തില്ലായിരുന്നു. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ നാലാം മത്സരത്തിൽ ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. ന്യൂസിലൻഡിനെതിരായ ധർമശാലയിലെ കളിക്ക് സൂര്യ കുമാർ യാദവിനെ കളിപ്പിച്ചെങ്കിലും അദ്ദേഹത്തിന് രണ്ട് റൺസ് എടുത്ത് പുറത്തു പോകേണ്ടി വന്നു.

അവസരത്തിനൊത്ത് ഉയർന്നുവന്ന രവീന്ദ്ര ജഡേജയാണ് 44 പന്തിൽ പുറത്താകാതെ 39 റൺസ് നേടി ഇന്ത്യയെ കീഴടക്കിയത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ പോലും ജഡേജയുടെ 24 പന്തിൽ 35 റൺസാണ് ടീമിനെ 350 കടത്തിയത്. 145.83 എന്ന ജഡേജയുടെ സ്‌ട്രൈക്ക് റേറ്റ് ശ്രേയസ് അയ്യരുടെ 146.43 ന് പിന്നിലാണ്.

 
 
Jadeja Virat Kohli India South Africa match