/kalakaumudi/media/post_banners/e1938793164b16fb1d126819eaf59d2e4e1829900eaac97d604e85477eeedccb.jpg)
ലഹോർ∙ ഏഷ്യാ കപ്പ് മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തിയത്തിനെതിരെ നഷ്ടപരിഹാരം വേണമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ്. മത്സരങ്ങൾ നഷ്ടമായതിൽ പിസിബി ചെയർമാൻ സാക്ക അഷറഫ് അസ്വസ്ഥനാണെന്നും, നഷ്ടപരിഹാരത്തുക ലഭിക്കുന്നതിനായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് ജയ്ഷായ്ക്കു കത്തയച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അംഗങ്ങളോട് ആലോചിക്കാതെ മത്സരവേദികൾ അവസാനം മാറ്റിയതിന് ആരാണ് ഉത്തരവാദികളെന്നും പിസിബി തലവൻ സാക്ക അഷറഫ് ചോദിച്ചു.മത്സരങ്ങൾ കാൻഡിയിൽനിന്ന് ഹമ്പന്തോട്ടയിലേക്കു മാറ്റാൻ തീരുമാനിച്ച ശേഷം, എസിസി പിന്നോട്ടുപോയതായും അഷറഫ് ആരോപിച്ചു. ഇതിലെല്ലാം പാക്കിസ്ഥാനു കടുത്ത അതൃപ്തിയുണ്ട്.
ട്യുര്ണമെന്റിന്റെ ആതിദേയർ ആയിറ്റി പോലും തങ്ങളുടെ അഭിപ്രായം എടുക്കുന്നില്ല എന്നാണ് പരാതി.ബിസിസിഐയുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് പാക്കിസ്ഥാൻ ആതിഥേയരായ ഏഷ്യാ കപ്പിലെ പ്രധാന കളികളെല്ലാം ശ്രീലങ്കയിൽ നടത്തുന്നത്. ഏഷ്യാ കപ്പിലെ നാലു കളികൾ മാത്രമാണ് പാക്കിസ്ഥാനിലുള്ളത്. ഏഷ്യാ കപ്പ് കളിക്കാൻ ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കില്ലെന്നായിരുന്നു ബിസിസിഐയുടെ നിലപാട്.