
ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിന് മുമ്പ്, വിരാട് കോഹ്‌ലിക്കും രോഹിത് ശർമ്മയ്ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട് 2023 ക്രിക്കറ്റ് ലോകകപ്പിനു മുൻപ് ടീം മാനസികമായും ശാരീരികമായും ഒരുങ്ങേണ്ടതുണ്ട് . ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് വ്യാഴാഴ്ച പറഞ്ഞു.
ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരം വെള്ളിയാഴ്ച മൊഹാലിയില്‍ നടക്കും. ഉച്ചയ്ക്ക് 1.30-ന് മത്സരം ആരംഭിക്കും. ലോകകപ്പിന് തൊട്ടുമുമ്പുള്ള പരമ്പരയായതിനാല്‍ ഇരുടീമിനും വിജയം അനിവാര്യമാണ്.
ഒക്ടോബർ 5 മുതൽ നാട്ടിൽ നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന അസൈൻമെന്റാണിത്. "സദാഹരണ പോലെ ഞങ്ങളുടെ പ്ലയേഴ്‌സിൽ ചിലർ ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കുന്നില്ല.അതിനു പകരം മറ്റുചിലർക്ക് അവസരം കൊടുക്കുകയണിതവണ പത്രസമ്മേളനത്തിൽ ദ്രാവിഡ് പറഞ്ഞു.
ഞങ്ങളുടെ കാഴ്ചപ്പാടിൽ രാഹുലും കോഹ്‌ലിയും അവരുടെ മുഴുവൻ ആർജവത്തോടെ ലോകകപ്പിലെ ആദ്യ ഗെയിമിൽ എത്തേണ്ടത് പ്രധാനമാണ്.അവരുടെ എക്സ്പീരിയൻസ് അനുസരിച്ച് അവർക്ക് സ്വയം എങ്ങനെ പരിശീലിക്കണം എന്ന് അറിയാം.
കുറെയേറെ ചർച്ചകൾ ഇതിനു പിറകെ അവരുമായി നടക്കുകയും അവസാനമാണ് ഞങ്ങൾ ഈ തീരുമാനത്തിലേക്ക് എത്തി ചേരുകയും ചെയ്തത് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു വർഷത്തിനുശേഷം സ്പിന്നർ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ ഏകദിന മത്സരത്തിലേക് തിരിച്ചു വരുമ്പോൾ അദ്ദേഹത്തിന് കുറെ പ്ലാനുകളുണ്ട് ."അശ്വിനെ പോലെ അനുഭവപരിചയമുള്ള ഒരാൾ ടീമിന് എപ്പോഴും നല്ലതാണ്. അദ്ദേഹം അധികം ഏകദിന ക്രിക്കറ്റ് കളിച്ചിട്ടില്ല, പക്ഷേ അദ്ദേഹത്തെ പോലുള്ള ഒരാൾക്ക് അത് നേരിടാൻ കഴിയും," കോച്ച് പറഞ്ഞു.