ദ്രാവിഡ് ഐപിഎല്ലിലേക്ക് ?

ടീം ഇന്ത്യയുമായുള്ള തന്റെ രണ്ടു വര്‍ഷത്തെ കരാര്‍ അവസാനിച്ചതിനു പിന്നാലെ മുഖ്യ കോച്ചും മുന്‍ ബാറ്റിംഗ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡ് ഐപിഎല്ലിലേക്ക് കൂടുമാറാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.

author-image
Hiba
New Update
ദ്രാവിഡ് ഐപിഎല്ലിലേക്ക് ?

മുംബൈ: ടീം ഇന്ത്യയുമായുള്ള തന്റെ രണ്ടു വര്‍ഷത്തെ കരാര്‍ അവസാനിച്ചതിനു പിന്നാലെ മുഖ്യ കോച്ചും മുന്‍ ബാറ്റിംഗ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡ് ഐപിഎല്ലിലേക്ക് കൂടുമാറാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ദേശീയ ടീമുമായി തനിക്ക് കരാര്‍ പുതുക്കാന്‍ താല്‍പ്പര്യമില്ലെന്ന് ബിസിസഐയെ അദ്ദേഹം അറിയിച്ചിരുന്നു.

ടീം ഇന്ത്യക്കൊപ്പമുള്ള തിരക്കേറിയ മല്‍സരങ്ങള്‍ക്കു ശേഷം ഇപ്പോള്‍ കുടുംബത്തോടൊപ്പം അവധിയാഘോഷിക്കുന്ന ദ്രാവിഡ് ഐപിഎല്‍ കൂടുമാറ്റത്തെക്കുറിച്ച് ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്നാണ് സൂചനകള്‍. ഐപിഎല്ലിലെ ഒരു ടീമുമായി ദ്രാവിഡ് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയണെന്നും രണ്ടു വര്‍ഷത്തെ ഒരു വലിയ കരാറാണ് ഓഫര്‍ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

രണ്ട് ഓപ്ഷനുകളാണ് ദ്രാവിഡ് ഇപ്പോള്‍ പരിഗണിക്കുന്നത്. ഇതിലൊന്ന് തന്റെ പഴയ തട്ടകമായ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്തേക്കേ് തിരിച്ചെത്തുകയെന്നതാണ്. എന്‍സിഎ ബെംഗളൂരുവില്‍ തന്നെ ആയതിനാല്‍ ഈ റോള്‍ നല്‍കിയാല്‍ ദ്രാവിഡ് അത് സ്വീകരിക്കുമെന്ന കാര്യമുറപ്പാണ്.

അദ്ദേഹം ഈ ചുമതലയേറ്റെടുത്താല്‍ നിലവില്‍ ഈ റോളിലുള്ള വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായും വന്നേക്കും.
എന്നാല്‍ എന്‍സിഎയിലേക്കു ക്ഷണം വന്നില്ലെങ്കില്‍ ഐപിഎല്ലില്‍ ഏതെങ്കിലും ടീമിന്റെ കോച്ചോ, ഉപദേശകനോ ആയി പ്രവര്‍ത്തിക്കാനാണ് ദ്രാവിഡിന്റെ നീക്കം.

ഐപിഎല്ലിന്റെ ദൈര്‍ഘ്യം രണ്ടു മാസം മാത്രമേയുളളൂവെന്നതില്‍ ഇതു അദ്ദേഹത്തെ കുടുംബത്തോടൊപ്പം കഴിയാനും മകന്റെ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടാനും സഹായിക്കും. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ നിന്നും നല്ലൊരു ഓഫര്‍ കിട്ടിയാല്‍ അതു പരിഗണിക്കാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.

ഐപിഎല്ലില്ലേക്കു ചേക്കേറിയാല്‍ ഏതായിരിക്കും അദ്ദേഹത്തിന്റെ തട്ടകമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ രണ്ടു ടീമുകള്‍ക്കാണ് ഏറ്റവുമധികം സാധ്യതയുള്ളത്. ഇതിലൊരു ടീം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണെങ്കില്‍ മറ്റൊന്ന് റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സുമാണ്.

Reports that Rahul Dravid is planning to join IPL