ലൈംഗികാരോപണം: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെതിരെ ഗുരുതര ആരോപണങ്ങള്‍

റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭുഷണ്‍ ശരണ്‍ സിംഗ് വനിതാ ഗുസ്തിക്കാരെ ലൈംഗികമായി ഉപദ്രവിച്ചതായി ഗുസ്തി താരം വിനേഷ് ഫോഗട്ട്.

author-image
Shyma Mohan
New Update
ലൈംഗികാരോപണം: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെതിരെ ഗുരുതര ആരോപണങ്ങള്‍

ന്യൂഡല്‍ഹി: റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭുഷണ്‍ ശരണ്‍ സിംഗ് വനിതാ ഗുസ്തിക്കാരെ ലൈംഗികമായി ഉപദ്രവിച്ചതായി ഗുസ്തി താരം വിനേഷ് ഫോഗട്ട്.

ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഡബ്ല്യുഎഫ്ഐ മേധാവിക്കും കായിക സംഘടനയ്ക്കുമെതിരെ ഒളിമ്പിക് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്കും ബജ്‌രംഗ് പുനിയയും ഉള്‍പ്പെടെ 31 ഗുസ്തി താരങ്ങള്‍ പ്രതിഷേധിച്ച പശ്ചാത്തലത്തിലാണ് ഫോഗട്ടിന്റെ വെളിപ്പെടുത്തല്‍.

ജന്തര്‍മന്തറില്‍ പ്രതിഷേധം നടത്തുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കവേ വിനേഷ് പൊട്ടിക്കരഞ്ഞു. ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണത്തില്‍ മാറ്റം വേണമെന്ന് ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയോടും അഭ്യര്‍ത്ഥന നടത്തുകയുമുണ്ടായി.

ബ്രിജ് ഭൂഷണ്‍ മാനസിക പീഡനത്തിന് ഇരയാക്കിയെന്നും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നെന്നും വിനേഷ് ഫോഗട്ട് വെളിപ്പെടുത്തി. നിരവധി വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്. പീഡനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത് മുതല്‍ തനിക്ക് വധഭീഷണിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യുപിയിലെ കൈസര്‍ഗഞ്ചില്‍ നിന്നുള്ള ബിജെപി എംപി കൂടിയാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. ഒരു ദശാബ്ദത്തോളമായി ദേശീയ ഗുസ്തി ഫെഡറേഷന്‍ തലപ്പത്താണ് 66 കാരനായ ബ്രിജ് ഭൂഷണ്‍. 2019ല്‍ മൂന്നാം തവണയും മൂന്ന് വര്‍ഷത്തേക്ക് ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

തങ്ങള്‍ക്കൊപ്പം ചേരാന്‍ കഴിയാത്ത നിരവധി യുവ ഗുസ്തിക്കാരുടെ മുഖമായാണ് താന്‍ പ്രതിഷേധ സ്ഥലത്തെത്തിയതെന്ന് കഴിഞ്ഞ വര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം നേടിയ റിയോ ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക് പറഞ്ഞു.

 

Wrestling Federation of India president Brij Bhushan Sharan