/kalakaumudi/media/post_banners/8ecb9435f6eef7ef6734f83513c8778421928cda2d9ba1ef28844a46013da137.jpg)
ഇന്ത്യയുടെ ബൗളിംഗ് നിരയ്ക്ക് വരും ദിവസങ്ങളിലായി മാറ്റങ്ങൾ ഒന്നും ഉണ്ടാകില്ല. ഇപ്പോൾ ഒരുവിധത്തിലുമുള്ള റൊട്ടേഷൻ ഒലിസി പദ്ധതിയ്ക്ക് ടീം വിധേയമാകുന്നില്ല, എന്ന് എംസിഎ സ്റ്റേഡിയത്തിൽ ബൗളിംഗ് കോച്ച് പരാസ് മാംബ്രെ മാധ്യമങ്ങളോട് പറഞ്ഞു. മുഹമ്മദ് ഷമിയോ ആർ. അശ്വിനോ ആകട്ടെ, അവരെ ഒഴിവാക്കുന്നത് ഒരിക്കലും എളുപ്പമല്ലെന്ന് മാംബ്രെ ഊന്നിപ്പറഞ്ഞു.
വിക്കറ്റിന് ഏറ്റവും മികച്ചതെന്ന് ഞങ്ങൾക്ക് തോന്നുന്ന ഒരു ടീമിനെ ഞങ്ങൾ തിരഞ്ഞെടുക്കുന്നു. ചിലപ്പോൾ ഷമിയെ നഷ്ടമാകും, ആഷിനെ (അശ്വിൻ) പോലെയുള്ള ഒരാൾ നഷ്‌ടപ്പെടും, ”ഷമിയുടെയും അശ്വിന്റെയും കഴിവുകളെ പ്രശംസിച്ചുകൊണ്ട് മാംബ്രെ പറഞ്ഞു.
ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവിനെയും കുൽദീപ് യാദവിന്റെ ഫോമിലേക്കുള്ള തിരിച്ചുവരവിനെയും കുറിച്ച് സംസാരിക്കുമ്പോൾ ബൗളിംഗ് കോച്ച് അങ്ങേയറ്റം സന്തോഷിച്ചു. ബംഗ്ലാദേശിനെ ഗുണനിലവാരമുള്ള ടീമായി വിശേഷിപ്പിച്ചുകൊണ്ട് മാംബ്രെ പറഞ്ഞു: “ഓരോ കളിയും ഓരോ എതിരാളിയും പ്രധാനമാണ്.ഞങ്ങൾക്ക് ഞങ്ങളുടെ പദ്ധതികളുണ്ട്, ഞങ്ങളുടെ കാര്യങ്ങൾ നടപ്പിലാക്കുകയാണെങ്കിൽ, ഞങ്ങൾ വിജയിക്കും. ”
” കൂടാതെ പിച്ചിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു: “പന്ത് ബാറ്റിലേക്ക് നന്നായി വരുന്നതിനാൽ ഇതൊരു വെല്ലുവിളി നിറഞ്ഞ പ്രതലമാണ്. ഉയർന്ന അൾട്ടിട്യൂഡ് അതിനാൽ കൂടുതൽ ബൗണ്ടറികളും സിക്സറുകളും സ്കോർ ചെയ്യാൻ സാധിക്കും കൂടാതെ ഇതൊരു ചെറിയ ഗ്രൗണ്ട് കൂടിയാണ്.
വിസ പ്രശ്‌നത്തെക്കുറിച്ചും അഹമ്മദാബാദിലെ കാണികളുടെ പെരുമാറ്റത്തെക്കുറിച്ചും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് നൽകിയ പരാതിയെക്കുറിച്ച് ചോദിച്ചപ്പോൾ, മാംബ്രെ മറുപടി പറഞ്ഞു: "ഇത് എന്റെ ഡൊമെയ്‌നല്ല, എനിക്ക് അതിന് ഉത്തരം നൽകാൻ കഴിയില്ല."