/kalakaumudi/media/post_banners/0e5c440803f60b3de32dd5cf22a6412dd6d2c2ed95c2f1764118f190490248b2.jpg)
ഡെങ്കിപനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച ഇന്ത്യൻ ഓപ്പണർ ശുഭമാൻ ഗിൽ ആശുപത്രി വിട്ടു,ചെന്നൈയിലെ മൾട്ടി-കെയർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ 'കാവേരിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറവായതാണ് കാരണം.
അദ്ദേഹത്തിന്റെ പുരോഗതി ബിസിസിഐ മെഡിക്കൽ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇപ്പോൾ തിരിച്ചുവരവ് നടത്താൻ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം. കുറച്ചുകാലമായി പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറവായിരുന്നു, ഇത്തരമൊരു സാഹചര്യത്തിലാണ് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റാൻ മാനേജ്‌മെന്റ് പ്രേരിതരായത്.
അദ്ദേഹത്തിന്റെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം 70,000 ആയി കുറഞ്ഞ സാഹചര്യത്തിലാണ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ഡെങ്കിപ്പനി രോഗികൾക്ക് ഒരു ലക്ഷത്തിൽ താഴെ പ്ലേറ്റിലേറ്റായാൽ ഒരു മെഡിക്കൽ സ്ഥാപനത്തിൽ പ്രവേശിപ്പിച്ച് മുൻകരുതൽ നടപടി എടുക്കണം.എണ്ണം വീണ്ടും 100,000 കവിഞ്ഞാൽ, അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യും, ”ബിസിസിഐ വൃത്തങ്ങൾ പിടിഐയോട് പറഞ്ഞിരുന്നു.
അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ അദ്ദേഹത്തിന് കളിയ്ക്കാൻ സാധിക്കില്ലായെന്ന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അറിയിച്ചിരുന്നു.
ഒക്ടോബർ 14 ന് നടക്കുന്ന പാകിസ്ഥാൻ പോരാട്ടത്തിന് ഗില്ലിനു കളിക്കാൻ കഴിയുമോ എന്നതിൽ ഒരുറപ്പുമില്ല, ഗില്ലിന്റെ സ്ഥിതി മെച്ചപ്പെടുകയാണെങ്കിൽ, പാകിസ്ഥാൻ ഏറ്റുമുട്ടലിന് മുമ്പ് അദ്ദേഹത്തെ നേരിട്ട് അഹമ്മദാബാദിലേക്ക് കൊണ്ടുപോകാം, എന്നാൽ ഡെങ്കി ബാധിച്ച് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ അദ്ദേഹത്തിന്റെ മാച്ച് ഫിറ്റ്നസ് തെളിയിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.