ആതിഥേയര്‍ ലോകകപ്പില്‍ ചുംബിക്കുമോ?

നീണ്ട 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. ഏകദേശം ഒരു പതിറ്റാണ്ടായി, ഒടുവില്‍ ഇന്ത്യ ലോകകപ്പ് കിരീടം സ്വന്തമാക്കിയിട്ട്. ലോകകപ്പ് മാമാങ്കം ഇന്ത്യയിലെ സ്റ്റേഡിയങ്ങളെയും തെരുമുകളെയും ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ചിരിക്കുന്നു

author-image
Hiba
New Update
ആതിഥേയര്‍ ലോകകപ്പില്‍ ചുംബിക്കുമോ?

നീണ്ട 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. ഏകദേശം ഒരു പതിറ്റാണ്ടായി, ഒടുവില്‍ ഇന്ത്യ ലോകകപ്പ് കിരീടം സ്വന്തമാക്കിയിട്ട്. ലോകകപ്പ് മാമാങ്കം ഇന്ത്യയിലെ സ്റ്റേഡിയങ്ങളെയും തെവുമുകളെയും ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ചിരിക്കുന്നു.

അതിന്റെ മുഴുവന്‍ സ്പിരിറ്റും ഉള്‍ക്കൊണ്ട് 'ആഘോഷിക്കാറായിട്ടില്ല, ലോകകപ്പ് വിജയത്തിനുശേഷം ആഘോഷിക്കാം' എന്നാണ് കൊളംബോയില്‍ ഏഷ്യാ കപ്പ് വിജയത്തില്‍ ആരാധകരുടെ ആവേശം മുഴങ്ങുമ്പോള്‍ രോഹിത് ചിരിയോടെ പറഞ്ഞത്.

കുറച്ചുനാള്‍ മുമ്പുവരെ ബാറ്റര്‍മാരായിരുന്നു ഇന്ത്യന്‍ ടീമിന്റെ കരുത്ത്. ബാറ്റര്‍മാര്‍ മങ്ങിയാല്‍ ടീം തകര്‍ന്നടിയുന്ന അവസ്ഥ. അതില്‍ നിന്ന്, റണ്‍ നേടുക, റണ്‍ നേടുന്ന പ്രഗത്ഭരുടെ വിക്കറ്റ് തെറിപ്പിക്കുക എന്ന സ്ട്രാറ്റജിയിലേക്ക് ടീം മാറിയിട്ടുണ്ട്. ഓള്‍ റൗണ്ടര്‍മാരില്‍ നിന്ന് മികച്ച വിക്കറ്റ് വേട്ടക്കാരിലേക്ക് ഇന്ത്യന്‍ ടീം മാറിയിരിക്കുന്നു. ഒടുവില്‍ ഇന്ത്യയ്ക്ക് ലോകകപ്പ് കിട്ടിയത് 2011 ലാണ്.

 കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുമ്ര, ശ്രേയസ് അയ്യര്‍ എന്നിവര്‍ പരിക്കുമാറി തിരിച്ചെത്തിയതാണ് ലോകകപ്പിനുമുമ്പ് ഇന്ത്യക്ക് കിട്ടിയ പ്ലസ് പോയിന്റ്. രോഹിത്, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി എന്നിവരില്‍ തുടങ്ങുകയും രാഹുല്‍, ശ്രേയസ് എന്നിവരുള്‍പ്പെട്ട മധ്യനിര കൈകാര്യം ചെയ്യുന്നതുമായിരിക്കും ഇന്ത്യയുടെ ബാറ്റിങ് നിര.

ഒപ്പം ഇഷാന്‍ കിഷനോ സൂര്യകുമാറോ ഉണ്ടാകും . ഓള്‍ റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും. പേസ് നിര ബുമ്ര-മുഹമ്മദ് സിറാജ് കൂട്ടുകെട്ടില്‍ സുരക്ഷിതം.  മുഹമ്മദ് ഷമിക്ക് പകരം ശാര്‍ദുല്‍ ഠാക്കൂര്‍ മൂന്നാം പേസറായേക്കും. കുല്‍ദീപ് യാദവിലാണ് സ്പിന്‍ മേഖല. മൂന്ന് സ്പിന്നര്‍മാരെ കളിപ്പിച്ചാല്‍ ശാര്‍ദുലിന് പകരം ആര്‍ അശ്വിനെത്തും.

ഇടംകൈയന്‍ പേസര്‍മാരെ ഓസ്ട്രേലിയക്ക് വലിയ ഭയമാണ്. അവരുടെ മുന്നില്‍ അവര്‍ സാഷ്ടാംഗം വണങ്ങും. ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സ്പിന്നര്‍ അശ്വിനുമുന്നില്‍ വലം കൈ പ്രയോഗം നടത്തിയ ഡേവിഡ് വാര്‍ണര്‍, ഇന്ത്യന്‍ ബൗളിംഗ് നിറയെ വളരെ ഭയന്നിരുന്നു.

ഇന്ത്യ ഓസ്‌ട്രേലിയ മത്സരം ഒക്ടോബര്‍ 8 ന് ചെന്നൈയില്‍ വച്ച് നടക്കും. ടീമിന്റെ ബാറ്റിംഗ് നിരയില്‍ ചെറുതായി ഒരു വിശ്വാസകുറവു കാണാന്‍ സാധിക്കും. കാരണം ഹര്‍ദിക് പാണ്ഡ്യ കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും വലിയ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞെന്നുവരില്ല!

 
 
icc world cup india australia