വനിതാ ഐപിഎല്‍: സംപ്രേഷണാവകാശം വിറ്റത് 951 കോടിയ്ക്ക്; ഒരു മത്സരത്തിന് 7.09 കോടി

ആദ്യ വനിതാ ഐപിഎല്ലിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18.

author-image
Shyma Mohan
New Update
വനിതാ ഐപിഎല്‍: സംപ്രേഷണാവകാശം വിറ്റത് 951 കോടിയ്ക്ക്; ഒരു മത്സരത്തിന് 7.09 കോടി

മുംബൈ: ആദ്യ വനിതാ ഐപിഎല്ലിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18.

വനിതാ ഐപിഎല്ലിന്റെ മാധ്യമാവകാശം 951 കോടി രൂപയ്ക്ക് വിറ്റതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഒരു മത്സരത്തിന് 7.09 കോടി രൂപയുടെ മൂല്യം നല്‍കിയ വിയാകോം 18, വനിതാ ഐപിഎല്ലിന്റെ മാധ്യമ അവകാശം നേടിയതായും വനിതാ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വളരെ വലുതാണെന്നും ജയ് ഷാ ട്വിറ്ററിലൂടെ അറിയിച്ചു.

തുല്യ വേതനത്തിന് ശേഷം, വനിതാ ഐപിഎല്ലിനായുള്ള മാധ്യമ അവകാശങ്ങള്‍ക്കായുള്ള ലേലം മറ്റൊരു ചരിത്രപരമായ ഉത്തരവിനെ അടയാളപ്പെടുത്തുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഇന്ത്യയിലെ വനിതാ ക്രിക്കറ്റിന്റെ ശാക്തീകരണത്തിനായുള്ള നിര്‍ണ്ണായകമായ ഒരു ചുവടുവെപ്പാണിത്. തീര്‍ച്ചയായും ഒരു പുതിയ പ്രഭാതമെന്ന് ജയ് ഷാ കൂട്ടിച്ചേര്‍ത്തു.

നേരത്തെ വനിതാ ഐപിഎല്ലില്‍ ടീമുകളെ സ്വന്തമാക്കാനുമുള്ള ടെന്‍ഡറിനുള്ള ക്ഷണം ജനുവരി 3ന് ബിസിസിഐ പുറത്തിറക്കിയിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വനിതാ ഐപിഎല്‍ 2023ല്‍ ആരംഭിക്കാനിരിക്കുകയാണ്. ഉദ്ഘാടന സീസണില്‍ അഞ്ച് ടീമുകള്‍ പങ്കെടുക്കാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷത്തെ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ വനിതാ ഐപിഎല്‍ ആരംഭിക്കാന്‍ ബിസിസിഐ അനുമതി നല്‍കിയിരുന്നു.

ഔദ്യോഗിക തീയതികള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആദ്യ സീസണ്‍ മാര്‍ച്ചില്‍ നടക്കാനാണ് സാധ്യത. ജനുവരി 25ന് ബിസിസിഐ അഞ്ച് വനിതാ ഐപിഎല്‍ ടീമുകളെ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ്. ലേലത്തില്‍ 10 നഗരങ്ങളെ ബിസിസിഐ ലിസ്റ്റ് ചെയ്തിരുന്നു. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവിലുള്ള 10 ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ കുറഞ്ഞത് എട്ട് ഫ്രാഞ്ചൈസികളെങ്കിലും ലേലത്തില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

 

Viacom 18 Womens IPL