/kalakaumudi/media/post_banners/aea878da78fb857f824ef13b3070ba5fe2bbb81c3fea348c6772c50d3ecf171d.jpg)
2023 ഏകദിന ലോകകപ്പിൽ മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ഓസ്‌ട്രേലിയയ്‌ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു.
മുംബയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ വച്ച് ഇന്ത്യൻ സമയം 2 മണിക്കാണ് ഇരുവരും ഏറ്റുമുട്ടുക.
വെർട്ടിഗോ കാരണം സ്റ്റീവ് സ്മിത്ത് ഓസീസ് പ്ലെയിംഗ് ഇലവന്റെ ഭാഗമല്ല, അതേസമയം കാമറൂൺ ഗ്രീനും ഉൾപ്പെട്ടിട്ടില്ല. പകരക്കാരായി മിച്ചൽ മാർഷും ഗ്ലെൻ മാക്‌സ്‌വെല്ലും ഇലവനിൽ ഇടംപിടിച്ചു.അഫ്ഗാനിസ്ഥാൻ ടീമിൽ ഒരു മാറ്റം വരുത്തി ഫസൽഹഖ് ഫാറൂഖിക്ക് പകരം നവീൻ ഉൾ ഹഖിനെ ഇറക്കി.
അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാൽ ഓസ്‌ട്രേലിയക്ക് സെമിയിൽ കടക്കാം. ടൂർണമെന്റ് പോയിന്റ് ടേബിളിൽ 10 പോയിന്റുമായി മൂന്നാം സ്ഥാനത്താണിവർ. മറുവശത്ത് അഫ്ഗാനിസ്ഥാനാണെങ്കിൽ ഏഴ് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി ആറാം സ്ഥാനത്താണ്.
ഓസ്‌ട്രേലിയൻ ടീം: ഡേവിഡ് വാർണർ, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, മാർനസ് ലാബുഷാഗ്നെ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ, ജോഷ് ഹേസൽവുഡ്
അഫ്ഗാനിസ്ഥാൻ ടീം: റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റൻ), മുഹമ്മദ് നബി, ഇക്രം അലി ഖിൽ (വിക്കറ്റ് കീപ്പർ), അസ്മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നൂർ അഹമ്മദ്, നവീൻ-ഉൽ-ഹഖ് അഫ്ഗാനും ഓസ്‌ട്രേലിയയും; ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങിനിറങ്ങി