/kalakaumudi/media/post_banners/866092a5e5d3b39700f992a2d07709da730d0a14bf4067205870843f359127fa.jpg)
ലഖ്നോ: അട്ടിമറികൾ സൃഷ്ടിച്ച് ക്രിക്കറ്റ് ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയ രണ്ടു ടീമുകൾ വെള്ളിയാഴ്ച നേർക്കുനേർ.ആറിൽ മൂന്നു മത്സരങ്ങളും ജയിച്ച അഫ്ഗാനിസ്താനും ദക്ഷിണാഫ്രിക്കയെ മറിച്ച നെതർലൻഡ്സും തമ്മിലാണ് പോരാട്ടം.
മൂന്നു ലോക ചാമ്പ്യന്മാരെ വീഴ്ത്തിയവർ എന്ന നിലയിൽ അഫ്ഗാന് മുൻതൂക്കമുണ്ടെങ്കിലും പ്രോട്ടീസിനെ ഞെട്ടിച്ച ഡച്ചുകാർ കുഴപ്പക്കാരാണ്.അഫ്ഗാനിസ്താൻ ആറു പോയന്റുമായി ആറാം സ്ഥാനത്താണ്.
ബംഗ്ലാദേശിനെതിരെ തോൽവിയോടെ തുടങ്ങിയ അഫ്ഗാൻ ഇന്ത്യയോട് കീഴടങ്ങിയെങ്കിലും തുടർന്ന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും മുൻ ജേതാക്കളായ പാകിസ്താനെയും ശ്രീലങ്കയെയും നിലംപറ്റിച്ചു. ഇടക്ക് ന്യൂസിലൻഡിനോട് പരാജയപ്പെട്ട ഹഷ്മത്തുല്ല ഷാഹിദിയും സംഘവും നേടിയതെല്ലാം അന്തസുള്ള ജയങ്ങളാണ്.
സ്പിന്നർമാരുടെയും മുൻനിര ബാറ്റർമാരുടെയും മികവിലാണ് പ്രതീക്ഷ. സ്കോട്ട് എഡ്വേഡ്സ് നയിക്കുന്ന നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെയും ബംഗ്ലാദേശിനെയും തോൽപിച്ച് നാലു പോയന്റ് സാമ്പതിച്ചിട്ടുണ്ട്.