രക്ഷകരായത് ഇഷാനും ഹാര്‍ദികും; പാകിസ്ഥാന് 267 റണ്‍സ് വിജയലക്ഷ്യം

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇഷാന്‍ കിഷന്റെയും ഹാര്‍ദിക് പാണ്ഡ്യയയുടെയും അര്‍ധസെഞ്ചറികളുടെ കരുത്തില്‍ ഇന്ത്യയ്ക്കു 266 റണ്‍സ്.

author-image
Web Desk
New Update
രക്ഷകരായത് ഇഷാനും ഹാര്‍ദികും; പാകിസ്ഥാന് 267 റണ്‍സ് വിജയലക്ഷ്യം

കാന്‍ഡി: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇഷാന്‍ കിഷന്റെയും ഹാര്‍ദിക് പാണ്ഡ്യയയുടെയും അര്‍ധസെഞ്ചറികളുടെ കരുത്തില്‍ ഇന്ത്യയ്ക്കു 266 റണ്‍സ്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് പുറത്തായി. പാക്കിസ്ഥാന് 267 റണ്‍സ് വിജയലക്ഷ്യം.

ഇഷാന്‍ കിഷന്‍ 81 പന്തില്‍ 82 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ 90 പന്തില്‍ 87 റണ്‍സും നേടി. പാക്കിസ്ഥാനായി ഷഹീന്‍ അഫ്രീദി നാലു വിക്കറ്റും നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യയുടെ തുടക്കവും ഒടുക്കവും പാളിയപ്പോള്‍, മധ്യനിരയില്‍ ഇഷാന്റെയും ഹാര്‍ദിക്കിന്റെയും ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ രക്ഷിച്ചത്. ആദ്യം വീണത് ക്യാപ്റ്റന്‍ രോഹിത് തന്നെയാണ്.

അഞ്ചാം ഓവറില്‍ സ്‌കോര്‍ 15ല്‍ നില്‍ക്കെ ഷഹീന്‍ അഫ്രീദിയാണ് രോഹിത് ശര്‍മയെ പുറത്താക്കിയത്. 22 പന്തുകള്‍ നേരിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ 11 റണ്‍സാണ് നേടിയത്.

ഷഹീന്റെ തന്നെ തൊട്ടടുത്ത ഓവറില്‍ മൂന്നാമനായി ഇറങ്ങിയ വിരാട് കോലിയും വീണു. ഏഴു പന്തുകള്‍ നേരിട്ട കോലി ആകെ നാല് റണ്‍സാണ് എടുത്തത്.

മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ശുഭ്മാന്‍ ഗില്ലിനും ഏറെക്കാലത്തിനുശേഷം ടീമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് അയ്യരിനും ഏറെനേരം പിടിച്ചുനില്‍ക്കാനായില്ല. പത്താം ഓവറില്‍ 9 പന്തില്‍ 14 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ ഹാരിസ് റൗഫിന്റെ പന്തില്‍ ഫഖര്‍ സമാന്‍ ക്യാച്ചെടുത്ത് പുറത്തായി.

അധികം വൈകാതെ ഗില്ലും (32 പന്തില്‍ 10) റൗഫിനു മുന്നില്‍ വീണു. അഞ്ചാം വിക്കറ്റിലാണ് ഇന്ത്യയെ കരയ്ക്കടുപ്പിച്ച ഇഷാനും ഹാര്‍ദിക്കും ഒന്നിച്ചത്.

 

cricket asia cup india pakistan