ബംഗ്ലാദേശിനെതിരെ കൂറ്റന്‍ വിജയം; സൂപ്പര്‍ ഫോറില്‍ തിളങ്ങി പാകിസ്ഥാന്‍

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് വമ്പന്‍ വിജയം. ഏഴ് വിക്കറ്റിനാണ് പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെ തകര്‍ത്തത്.

author-image
Web Desk
New Update
ബംഗ്ലാദേശിനെതിരെ കൂറ്റന്‍ വിജയം; സൂപ്പര്‍ ഫോറില്‍ തിളങ്ങി പാകിസ്ഥാന്‍

ലാഹോര്‍: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് വമ്പന്‍ വിജയം. ഏഴ് വിക്കറ്റിനാണ് പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെ തകര്‍ത്തത്.

194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 40 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

78 റണ്‍സടിച്ച ഓപ്പണര്‍ ഇമാമുള്‍ ഹഖാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ 63 റണ്‍സടിച്ച് പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ബാബര്‍ അസം 17 റണ്‍സെടുത്ത് പുറത്തായി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 38.4 ഓവറില്‍ 193 റണ്‍സിന് എല്ലാവരും പുറത്തായി.

64 റണ്‍സെടുത്ത മുഷ്പീഖുര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ 53 റണ്‍സെടുത്തു. ബംഗ്ലാദേശ് നിരയില്‍ മറ്റാരും തിളങ്ങിയില്ല.

സ്‌കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പെ ഓപ്പണര്‍ മെഹ്ദി ഹസന്‍ മിറാസിനെ നസീം ഷാ മടക്കി. സ്‌കോര്‍ 50 കട്ടകും മുമ്പ് മുഹമ്മദ് നയീമിനെ(20)യും തൗഹിദ് ഹൃദോയിയെയും ഹാരിസ് റൗഫും ലിറ്റണ്‍ ദാസിനെ(16) ഷഹീന്‍ അഫ്രീദിയും പുറത്താക്കിയതോടെ ബംഗ്ലാദേശ് 47-4ലേക്ക് വീണു.

അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും മുഷ്ഫീഖുര്‍ റഹീമും ചേര്‍ന്ന് സെഞ്ചുറി(100) കൂട്ടുകെട്ടുയര്‍ത്തി ബംഗ്ലാദേശിനെ കരകയറ്റി.

അര്‍ധസഞ്ചുറി പൂര്‍ത്തിയാക്കിയതിന് തൊട്ടു പിന്നാലെ ഷാക്കിബിനെ (53) പുറത്താക്കിയ ഫഹീം അഷ്‌റഫാണ് കൂട്ടുകെട്ട് പൊളിച്ച് പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഷാക്കിബ് പുറത്തായതോടെ 46 റണ്‍സെടുക്കുന്നതിനിടെ ബംഗ്ലാദേശിന്റെ ശേഷിച്ച അഞ്ച് വിക്കറ്റുകളും പാക് പേസര്‍മാര്‍ എറിഞ്ഞിട്ടു.

മുഷ്പീഖുറിനെ ഹാരിസ് റൗഫ് പുറത്താക്കിയതോടെ മൂന്ന് റണ്‍സെടുക്കുന്നതിനിടെ ബംഗ്ലാദേശിന് അവസാന മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.

 

cricket asia cup bengladesh pakistan