ഏഷ്യാ കപ്പ്: ബംഗ്ലാദേശിനെ വരിഞ്ഞുമുറുക്കി, പാകിസ്ഥാന് 194 റണ്‍സ് വിജയലക്ഷ്യം

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബംഗ്ലാദേശിമെതിരെ പാക്കിസ്ഥാന് 194 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 38.4 ഓവറില്‍ 193 റണ്‍സിന് എല്ലാവരും പുറത്തായി.

author-image
Web Desk
New Update
ഏഷ്യാ കപ്പ്: ബംഗ്ലാദേശിനെ വരിഞ്ഞുമുറുക്കി, പാകിസ്ഥാന് 194 റണ്‍സ് വിജയലക്ഷ്യം

ലാഹോര്‍: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബംഗ്ലാദേശിമെതിരെ പാക്കിസ്ഥാന് 194 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 38.4 ഓവറില്‍ 193 റണ്‍സിന് എല്ലാവരും പുറത്തായി.

64 റണ്‍സെടുത്ത മുഷ്പീഖുര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ 53 റണ്‍സെടുത്തു. ബംഗ്ലാദേശ് നിരയില്‍ മറ്റാരും തിളങ്ങിയില്ല.

സ്‌കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പെ ഓപ്പണര്‍ മെഹ്ദി ഹസന്‍ മിറാസിനെ നസീം ഷാ മടക്കി. സ്‌കോര്‍ 50 കട്ടകും മുമ്പ് മുഹമ്മദ് നയീമിനെ(20)യും തൗഹിദ് ഹൃദോയിയെയും ഹാരിസ് റൗഫും ലിറ്റണ്‍ ദാസിനെ(16) ഷഹീന്‍ അഫ്രീദിയും പുറത്താക്കിയതോടെ ബംഗ്ലാദേശ് 47-4ലേക്ക് വീണു.

അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും മുഷ്ഫീഖുര്‍ റഹീമും ചേര്‍ന്ന് സെഞ്ചുറി(100) കൂട്ടുകെട്ടുയര്‍ത്തി ബംഗ്ലാദേശിനെ കരകയറ്റി.

അര്‍ധസഞ്ചുറി പൂര്‍ത്തിയാക്കിയതിന് തൊട്ടു പിന്നാലെ ഷാക്കിബിനെ (53) പുറത്താക്കിയ ഫഹീം അഷ്‌റഫാണ് കൂട്ടുകെട്ട് പൊളിച്ച് പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഷാക്കിബ് പുറത്തായതോടെ 46 റണ്‍സെടുക്കുന്നതിനിടെ ബംഗ്ലാദേശിന്റെ ശേഷിച്ച അഞ്ച് വിക്കറ്റുകളും പാക് പേസര്‍മാര്‍ എറിഞ്ഞിട്ടു.

മുഷ്പീഖുറിനെ ഹാരിസ് റൗഫ് പുറത്താക്കിയതോടെ മൂന്ന് റണ്‍സെടുക്കുന്നതിനിടെ ബംഗ്ലാദേശിന് അവസാന മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.

asia cup bengladesh pakistan