ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ സിറിയക്ക് മുന്നില്‍ ഇന്ത്യയ്ക്ക് പരാജയം

ചൊവ്വാഴ്ച അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ സിറിയക്കു മുന്നില്‍ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ പുറത്ത്.

author-image
Athira
New Update
ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ സിറിയക്ക് മുന്നില്‍  ഇന്ത്യയ്ക്ക് പരാജയം

ഖത്തര്‍; ചൊവ്വാഴ്ച അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ സിറിയക്കു മുന്നില്‍ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ പുറത്ത്. 76ാം മിനിറ്റില്‍ പകരക്കാരന്‍ ഒമര്‍ ഖ്രിബിനാണ് സിറിയയുടെ വിജയഗോള്‍ നേടിയത്. ഒരു സമനിലയും ഒരു വിജയവും സ്വന്തമാക്കിയ സിറിയ ഗ്രൂപ്പില്‍ 3ാം സ്ഥാനക്കാരായി. മികച്ച 4 മൂന്നാം സ്ഥാനക്കാരില്‍ ഒന്നായി നോക്കൗട്ടിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു സിറിയ. ടൂര്‍ണമെന്റില്‍ മങ്ങിയ ഫോമില്‍ കളിച്ച ഛേത്രിയുടെ ബൂട്ടില്‍നിന്ന് ഇന്നലെ സിറിയയ്‌ക്കെതിരെ ഒരു മികച്ച ഷോട്ട് മാത്രമാണുണ്ടായത്. വിരമിക്കുന്നതിനു മുന്‍പുള്ള അവസാന മത്സരത്തിലും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് തിളങ്ങാന്‍ സാധിച്ചില്ല.

തുടക്കത്തില്‍ ആക്രമിച്ചു കളിച്ച ഇന്ത്യന്‍ താരനിര ഏതാനും മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പിന്നീടു പതിയെ സിറിയക്ക് മുന്നില്‍ വഴങ്ങി. മഹേഷ് നവോറമും ലല്ലിയന്‍സുവാല ഛാങ്‌തെയും നടത്തിയ ഇന്ത്യന്‍ മുന്നേറ്റങ്ങള്‍ സിറിയന്‍ ബോക്‌സില്‍ അവസാനിച്ചു. ഇതിനിടെ ഏഴാം മിനിറ്റില്‍ സിറിയന്‍ താരം പാബ്ലോ സബാഗിന്റെ ഹെഡര്‍ ഗോള്‍ലൈനില്‍ ഇന്ത്യന്‍ ഗോളി ഗുര്‍പ്രീത് സിങ് സന്ധു അവിശ്വസനീയമായി രക്ഷപ്പെടുത്തി. ഇബ്രാഹിം ഹേസര്‍, എസക്കിയേല്‍ ഹാം എന്നിവരുടെ ഗോള്‍ശ്രമങ്ങളും ഇന്ത്യന്‍ പ്രതിരോധനിര നിഷ്ഫലമാക്കിയതോടെ ആദ്യ പകുതിക്കു വിസില്‍.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കാന്‍ പരുക്കേറ്റു മടങ്ങിയതു പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തി. 65ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിനെയും കോച്ച് ഇഗോര്‍ സ്റ്റിമാച്ച് കളത്തിലിറക്കി. പരുക്കുമൂലം ടൂര്‍ണമെന്റിലിതുവരെ സൈഡ് ബെഞ്ചിലിരുന്ന സഹലിന്റെ വരവും കളിയില്‍ ഗുണം ചെയ്തില്ലെന്നുള്ളത് ആരാധകരെ നിരാളയിലാഴ്ത്തി.

ഇതിനിടെയായിരുന്നു ഇബ്രാഹിം ഹേസറിന്റെ അസിസ്റ്റില്‍നിന്ന് ഒമര്‍ ഖ്രിബിന്‍ ഗോള്‍ നേടിയത്. അതോടെ, കളി പൂര്‍ണമായും സിറിയയുടെ നിയന്ത്രണത്തിലായി. അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി ഇന്ത്യന്‍ താരങ്ങള്‍ പരിശ്രമത്തിന് വിജയം കണ്ടില്ല.

news updates sports news Latest News