ആന്റി കുഴഞ്ഞുവീണു ഉടന്‍ പൂജാരയെ വിളിച്ചു; അടിയന്തരാവസ്ഥയെ കുറിച്ച് വിവരിച്ച് അശ്വിന്റെ ഭാര്യ

രാജ്‌കോട്ടില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷം രവിചന്ദ്രന്‍ അശ്വിന്‍ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങിയിരുന്നു.

author-image
Athira
New Update
ആന്റി കുഴഞ്ഞുവീണു ഉടന്‍ പൂജാരയെ വിളിച്ചു;  അടിയന്തരാവസ്ഥയെ കുറിച്ച് വിവരിച്ച് അശ്വിന്റെ ഭാര്യ

 

ന്യൂഡല്‍ഹി: രാജ്‌കോട്ടില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷം രവിചന്ദ്രന്‍ അശ്വിന്‍ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങിയിരുന്നു. അതേ ദിവസം തന്നെയാണ് അശ്വിന്‍ 500 വിക്കറ്റ് എന്ന നാഴികകല്ലില്‍ എത്തിയത്. രണ്ടാം ടെസ്റ്റിന് ശേഷം താരം നാലാം ടെസ്റ്റിലാണ് തിരിച്ചത്തിയത്. കുടുംബത്തിലെ അടിയന്തരാവസ്തയാണ് അശ്വിനെ നാട്ടിലേക്ക് പോകാന്‍ പ്രേരിപ്പിച്ചതെന്ന് ബിസിസിഐ പറഞ്ഞിരുന്നു.

അമ്മയ്ക്ക് മെഡിക്കല്‍ അത്യാവശ്യമായതിനാലാണ് ടെസ്റ്റിനിടെ മടങ്ങിയതെന്ന് ബി.സി.സി.ഐ.യിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചിരുന്നു. അശ്വിന്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചില്ലെങ്കിലും അശ്വിന്റെ ഭാര്യ പ്രീതി നാരായണന്‍ ആരാധകരുമായി ഇക്കാര്യം പങ്കുവെച്ചിരുന്നു.

500 വിക്കറ്റ് നേട്ടത്തിന്റെ സന്തോഷം എല്ലാവരുമായി പങ്കിടുന്നതിനിടെ അശ്വിന്റെ അമ്മ കുഴഞ്ഞുവീണെന്നും ആശുപത്രിയില്‍ ആക്കിയെന്നും പ്രീതി പറഞ്ഞു. ഉടന്‍ തന്നെ പുജാരയെ വിളിച്ച് വേഗത്തില്‍ അശ്വിന് എങ്ങനെയെത്താമെന്നതില്‍ വിവരം തിരക്കിയതെന്നും പ്രീതി പറഞ്ഞു. പിന്നീട് അശ്വിനെ വിളിച്ച് കാര്യം അറിയിച്ചു. കേട്ടമാത്രയില്‍ അശ്വിന്റെ ശബ്ദം ഇടറി ഫോണ്‍ വെച്ചു.

പിന്നെയും 20-25 മിനിറ്റോളം അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചതായും പ്രീതി പറഞ്ഞു. അശ്വിന്‍ വീട്ടിലെത്തുന്നതുവരെ പിന്തുണച്ച ബി.സി.സി.ഐ.ക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും പ്രീതി നന്ദിയും അറിയിച്ചു. ചെന്നൈയിലെത്തിയ അശ്വിന്‍ ആശുപത്രിയില്‍ച്ചെന്ന് ഐ.സി.യു.വിലുള്ള അമ്മയെക്കണ്ടു. മകനെക്കണ്ടതോടെ അമ്മയ്ക്കും ആശ്വാസം. സാധാരണ നിലയിലേക്ക് തിരിച്ചുവന്നു. തുടര്‍ന്ന് നാലാംദിവസം ടെസ്റ്റിലേക്ക് തന്നെ മടങ്ങിയെത്തുകയും ടീമിനൊപ്പം ചേരുകയും ചെയ്തിരുന്നു.

 

 

 

 

 

sports updates sports news Latest News