/kalakaumudi/media/post_banners/e2f6c545e63a72614876bce3304c8a66949472613d6ad50621636553f2798c4a.jpg)
2023 ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയബോളിങ് തിരഞ്ഞെടുത്തു. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യൻ സമയം 10.30 മുതലാണ് മല്‍സരം.
വിജയക്കുതിപ്പ് തുടരുകയെന്ന ലക്ഷ്യത്തോടെ അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ബംഗ്ലാദേശിനെ നേരിടും. ഓസീസ് ഇതിനകം സെമിയിലേക്കു യോഗ്യത നേടിക്കഴിഞ്ഞ ടീമാണെങ്കില്‍ ബംഗ്ലാദേശ് നേരത്തെ തന്നെ പുറത്തായിരുന്നു.
സൗത്താഫ്രിക്കയെ പിന്തള്ളി ഓസ്‌ട്രേലിയക്കു പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്യുമോയെന്നാണ് ഇനി അറിയാനുള്ളത്. ഓസീസിന്റെ സമ്പാദ്യം എട്ടു കളിയില്‍ നിന്നും 12 പോയിന്റാണ്. നെറ്റ് റണ്‍റേറ്റ് +0.861.
വലിയൊരു മാര്‍ജിനില്‍ ബംഗ്ലാദേശിനെ തകര്‍ത്തുവിടാനായാല്‍ മാത്രമേ നെറ്റ് റണ്‍റേറ്റില്‍ സൗത്താഫിക്കയെ മറികടക്കാന്‍ ഓസീസിനു കഴിയൂ. ആദ്യത്തെ രണ്ടു മല്‍സരങ്ങളും തോറ്റുകൊണ്ട് തുടങ്ങിയ കങ്കാരുപ്പട അതിനു ശേഷം ആറു തുടര്‍ ജയങ്ങളുമായി കുതിക്കുകയാണ്.
അതേസമയം, പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്താണ് ബംഗ്ലാദേശ്. 2025ലെ അടുത്ത ഐസിസി ചാംപ്യന്‍സ് ട്രോഫിയിലേക്കു യോഗ്യത നേടണമെങ്കില്‍ ബംഗ്ലാദേശിനു ആദ്യ എട്ടു സ്ഥാനങ്ങളലില്‍ ഫിനിഷ് ചെയ്യേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയക്കെതിരേ വിജയത്തില്‍ കുറഞ്ഞതൊന്നും ബംഗ്ലാ കടുവകളെ തൃപ്തിപ്പെടുത്തില്ല.
ഓസ്‌ട്രേലിയ സ്‌ക്വാഡ്: ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷാഗ്നെ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), മാർക്കസ് സ്റ്റോയിനിസ്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സീൻ ആബട്ട്, ആദം സാമ്പ, ജോഷ് ഹേസൽവുഡ്
ബംഗ്ലാദേശ് സ്ക്വാഡ്: ലിറ്റൺ ദാസ്, തൻസിം ഹസൻ സാക്കിബ്, നജ്മുൽ ഹൊസൈൻ ഷാന്റോ (ക്യാപ്റ്റൻ), മുഷ്ഫിഖുർ റഹീം (വിക്കറ്റ് കീപ്പർ), മഹ്മുദുള്ള, തൗഹിദ് ഹൃദോയ്, മെഹിദി ഹസൻ, മഹേദി ഹസൻ, നസും അഹമ്മദ്, തസ്കിൻ അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ