ഇത്തവണ സൗത്ത് ആഫ്രിക്ക ഫൈനലിൽ കയറുമോ? ലോകകപ്പിന് തയ്യാറെടുത്ത് ഇരുണ്ട കുതിരകൾ

ക്രിക്കറ്ററിലെ പ്രധാനപ്പെട്ട മത്സരങ്ങളിൽ സൗത്ത് ആഫ്രിക്ക തുടർച്ചയായി തോൽക്കുന്ന സമയം വരെ ചോക്കർ എന്നത് ഒരു സ്ത്രീയുടെ കഴുത്തിൽ കിടക്കുന്ന മാല മാത്രമായിരുന്നു. ടാഗ് ചോക്കർസ് എന്ന പദം ഇപ്പോൾ സൗത്ത് ആഫ്രിക്കൻ ടീമിന്റെ പുറകെ കൂടിയിരിക്കുകയാണ്. ഇത് വരെയും അവർ ലോകകപ്പ് നേടുകയും ചെയ്തിട്ടില്ല. സത്യത്തിൽ ഒരു ഫോർമാറ്റിലും അവർ ഫൈനലിൽ പോലും എത്തിയിട്ടില്ല.

author-image
Hiba
New Update
ഇത്തവണ സൗത്ത് ആഫ്രിക്ക ഫൈനലിൽ കയറുമോ? ലോകകപ്പിന് തയ്യാറെടുത്ത് ഇരുണ്ട കുതിരകൾ

ക്രിക്കറ്ററിലെ പ്രധാനപ്പെട്ട മത്സരങ്ങളിൽ സൗത്ത് ആഫ്രിക്ക തുടർച്ചയായി തോൽക്കുന്ന സമയം വരെ ചോക്കർ എന്നത് ഒരു സ്ത്രീയുടെ കഴുത്തിൽ കിടക്കുന്ന മാല മാത്രമായിരുന്നു. ടാഗ് ചോക്കർസ് എന്ന പദം ഇപ്പോൾ സൗത്ത് ആഫ്രിക്കൻ ടീമിന്റെ പുറകെ കൂടിയിരിക്കുകയാണ്. ഇത് വരെയും അവർ ലോകകപ്പ് നേടുകയും ചെയ്തിട്ടില്ല. സത്യത്തിൽ ഒരു ഫോർമാറ്റിലും അവർ ഫൈനലിൽ പോലും എത്തിയിട്ടില്ല.

 

നാല് തവണ അവർ സെമിയിലെത്തിയിട്ടുണ്ട്. അവയിൽ ഏറ്റവും ശ്രദ്ധേയമായത് 1999-ൽ എഡ്ജ്ബാസ്റ്റണിലായിരുന്നു, അന്ന് ലാൻസ് ക്രൂസാണ് പുറത്താകാതെ 16 പന്തിൽ 31റൺസ് നേടി സമനില നേടിയെങ്കിലും മത്സരം സമനിലയിൽ അവസാനിച്ചു. ഇതുപോലെ 2015 ലും സൗത്ത് ആഫ്രിക്കയ്ക്ക് ഫൈനൽ നഷ്ടമായി.

 

ഹെൻറിച്ച് ക്ലാസൻ : 1999 ലെ സൗത്ത് ആഫ്രിക്കയുടെ വേൾഡ് കപ്പിൽ ഇദ്ദേഹത്തിന് ലാൻസ് ക്ലൂസ്‌നറുടെ റോൾ ബാറ്റിൽ കളിക്കാൻ സാധിച്ചു.അടുത്തിടെ നടന്ന സെഞ്ചൂറിയൻ ഏകദിനത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 83 പന്തിൽ 174 റൺസ് നേടിയപ്പോൾ താൻ എത്ര അപകടകാരിയാണെന്ന് ക്ലാസൻ കാണിച്ചുകൊടുത്തു.

ഈ തോൽവികൾക്കെല്ലാം ശേഷം ഇന്ത്യയിൽ നടക്കാൻ പോകുന്ന ലോകകപ്പ് അവർക്ക് ഒരു അവസരം കൂടിയാണ്. എത്ര കരുത്തരാണെന്ന് ലോകത്തിന് മുന്നിൽ തുറന്നുകാട്ടാൻ.

സൗത്ത് ആഫ്രിക്കയ്ക്ക് ശക്തമായ ഒരു ബാറ്റിംഗ് നിരയുണ്ട്.ഒരു ദശാബ്ദക്കാലമായി വൈറ്റ് ബോൾ ക്രിക്കറ്റിലെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ ക്വിന്റൺ ഡി കോക്ക്, തന്റെ അവസാന ഏകദിന ടൂർണമെന്റിനെ സ്പെഷ്യലാക്കാൻ ആഗ്രഹിക്കുന്നു.

ബവുമയുടെ ശരാശരി 79.62 ആണ്, റാസി വാൻ ഡെർ ഡസ്സന്റെ കരിയറിലെ ഏകദിന ശരാശരിയുണ്ട്. 56.78, എയ്ഡൻ മാർക്രം ലോകകപ്പിന് മുമ്പുള്ള ദക്ഷിണാഫ്രിക്കയുടെ അവസാന പരമ്പരയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ പ്ലെയർ ഓഫ് ദി സീരീസ് ആയിരുന്നു. പിന്നെ ഡേവിഡ് മില്ലറുടെയും ഹെൻറിച്ച് ക്ലാസന്റെയും കഴിവ് അപാരം തന്നെയാണ്, റീസ ഹെൻഡ്രിക്സിന്റെ നിലവാരം പരാമർശിക്കേണ്ടതില്ലല്ലോ.

ഓൾ റൗണ്ടർ മാർക്കോ ജെൻസൺ, ക്വിക്‌സ് കഗിസോ, റബാഡയ്ക്കും ലുങ്കി എന്നിവരും വളരെ പരിചയ സമ്പത്തുള്ളവരാണ്.യുവ ഫാസ്റ്റ് ബൗളർ ജെറാൾഡ് കോറ്റ്‌സി വലിയ പ്രതീക്ഷയാണ് നൽകുന്നത്,എന്നാൽ ആൻറിക്ക് നോർട്ട്ജെയുടെ പരിക്ക് ഒരു തിരിച്ചടിതന്നെയാണ്.

ചോക്കർസ് എന്ന പദം സൗത്ത് ആഫ്രിക്കയുടെ തലയിൽ നിന്ന് എടുക്കാനുള്ള ശ്രമത്തിലാണ് ടീം, ഐ പി എൽ മത്സരങ്ങളിലെ അനുഭവങ്ങൾ ഇതിനെ വേഗത്തിലാകുമെന്ന് കരുതുന്നു.

cricket south africa chokar tag