ലോകകപ്പ്: വിരാട് കോഹ്‌ലിയുടെ ബാല്യത്തെ ഓർത്തെടുത്ത് കോച്ച് രാജ്കുമാർ ശർമ്മ

ഏകദിന സെഞ്ച്വറി നേടിയപ്പോൾ, അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകൻ രാജ്കുമാർ ശർമ്മ പഴയ കാര്യങ്ങൾ ഓർത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കൊൽക്കത്തയിൽ കോഹ്‌ലി റെക്കോർഡ് നേട്ടം കൈവരിച്ചതിന് ശേഷം ഒരു മണിക്കൂറോളം ഈ ദിവസം എങ്ങനെ ആഘോഷിക്കണമെന്ന് തീരുമാനിക്കാൻ രാജ്കുമാറും കുടുംബവും പാടുപെടുകയായിരുന്നു.

author-image
Hiba
New Update
ലോകകപ്പ്: വിരാട് കോഹ്‌ലിയുടെ ബാല്യത്തെ ഓർത്തെടുത്ത് കോച്ച് രാജ്കുമാർ ശർമ്മ

 

ഞായറാഴ്ച വൈകുന്നേരം വിരാട് കോഹ്‌ലി തന്റെ 49-ാം ഏകദിന സെഞ്ച്വറി നേടിയപ്പോൾ, അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകൻ രാജ്കുമാർ ശർമ്മ പഴയ കാര്യങ്ങൾ ഓർത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കൊൽക്കത്തയിൽ കോഹ്‌ലി റെക്കോർഡ് നേട്ടം കൈവരിച്ചതിന് ശേഷം ഒരു മണിക്കൂറോളം ഈ ദിവസം എങ്ങനെ ആഘോഷിക്കണമെന്ന് തീരുമാനിക്കാൻ രാജ്കുമാറും കുടുംബവും പാടുപെടുകയായിരുന്നു.

"ഒൻപതു വയസുകാരൻ വിരാടുമായുള്ള കൂടിക്കാഴ്ച എന്റെ കൺമുന്നിൽ മിന്നിമറഞ്ഞു. അവന്റെ യാത്ര വളരെ അത്ഭുതകരമായിരുന്നു. എന്റെ വിരാട് സച്ചിൻ ടെണ്ടുൽക്കറെ പോലെയുള്ള ഒരു ഇതിഹാസത്തിന് തുല്യമാകുന്നത് എനിക്ക് ഒരു അനുഗ്രഹമാണ്, ”രാജ്കുമാർ പറഞ്ഞു.

വിരാട് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സാധ്യതയാണെന്ന് അദ്ദേഹത്തിന് എപ്പോഴും വ്യക്തമായിരുന്നു. വിരാട് നേരത്തെ ഒരു ലോകകപ്പ് നേടുകയും 6-7 സെഞ്ചുറികൾ നേടുകയും ചെയ്തിരുന്നു.

പര്യടനത്തിന്റെ പരുക്കൻ തുടക്കത്തിന് ശേഷം അഡ്‌ലെയ്ഡ് ടെസ്റ്റിലെ സെഞ്ച്വറി, ഹൊബാർട്ടിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ സെഞ്ച്വറി, തുടർന്ന് പാകിസ്ഥാനെതിരായ 183-അപ്പോഴാണ് ഈ കുട്ടി ഏറ്റവും മികച്ച ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരിൽ ഒരാളായി ഫിനിഷ് ചെയ്യുമെന്ന് ഞാൻ മനസ്സിലാക്കിയത്. രാജ്കുമാർ സൂചിപ്പിച്ചു.

“പ്രായം കൊണ്ട് അവൻ ഒരുപാട് മുതിർന്നു. ഞങ്ങൾ അവന്റെ ക്രിക്കറ്റിനെ പറ്റി ചർച്ച ചെയ്യാറുണ്ട്, എന്നാൽ ഞങ്ങൾ ഇപ്പോൾ കുടുതലും ജീവിത മൂല്യങ്ങളെ കുറിച്ചാണ് സംസാരിക്കാറുള്ളത്. എന്നാൽ കളിക്കളത്തിൽ അദ്ദേഹത്തിന്റെ ആക്രമണോത്സുകതയ്ക്ക് മാറ്റമില്ല.

അത് തടയാൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. അവൻ അതിൽ നിന്ന് ശക്തി നേടിയെന്ന് എനിക്കറിയാമായിരുന്നു. അവൻ അമിത ആത്മവിശ്വാസം കാണിക്കാതിരിക്കുക എന്നതാണ് എനിക്ക് ശ്രദ്ധിക്കാനുള്ളത്, ”അദ്ദേഹം അവകാശപ്പെട്ടു.

 

 
coach raj kumar sharma Virat Kohli