ഒരു ഇരട്ട സെഞ്ച്വറി, മൂന്ന് ശതകം; ഐസിസി പുരസ്‌കാര നിറവില്‍ ശുഭ്മാന്‍ ഗില്‍

ഐസിസിയുടെ ജനുവരി മാസത്തിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍.ഇംഗ്ലണ്ടിന്റെ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ ഗ്രേസ് സ്‌ക്രൈവന്‍സിനാണ് മികച്ച വനിതാ താരം.

author-image
greeshma
New Update
ഒരു ഇരട്ട സെഞ്ച്വറി, മൂന്ന് ശതകം; ഐസിസി പുരസ്‌കാര നിറവില്‍ ശുഭ്മാന്‍ ഗില്‍

 

ദുബായ്: ഐസിസിയുടെ ജനുവരി മാസത്തിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍.ഇംഗ്ലണ്ടിന്റെ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ ഗ്രേസ് സ്‌ക്രൈവന്‍സിനാണ് മികച്ച വനിതാ താരം.

ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെ, ഇന്ത്യയുടെ തന്നെ മുഹമ്മദ് സിറാജ് എന്നിവരെയാണ് ശുഭ്മാന്‍ ഗില്‍ പിന്തള്ളിയാണ് താരം ഈ നേട്ടം കൈവരിച്ചത്.

സമീപ കാലത്ത് ഏകദിന, ടി20 ഫോര്‍മാറ്റില്‍ മികച്ച രീതിയില്‍ കളിക്കുന്ന താരമാണ് ശുഭ്മാന്‍ ഗില്‍.ഇക്കഴിഞ്ഞ മത്സരങ്ങളില്‍ താരം ശ്രീലങ്ക, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെ ഉജ്ജ്വല ബാറ്റിങ് നടത്തിയിരുന്നു.

ജനുവരി മാസത്തില്‍ താരം ഒരു ഇരട്ട സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും നേടി മിന്നും പ്രകടനം കാഴ്ച്ച വെച്ചിരുന്നു.

ജനുവരിയില്‍ രണ്ട് ഫോര്‍മാറ്റില്‍ നിന്നുമായി 567 റണ്‍സാണ് ഗില്‍ നേടി.23-ാം വയസ്സില്‍ തന്നെ ഗില്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ടി20യില്‍ സെഞ്ച്വറിയും നേടി പുതുചരിത്രം സൃഷ്ട്ടിച്ചു.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ താരം 149 പന്തുകളില്‍ നിന്ന് 208 റണ്‍സോടെ ഇരട്ട സെഞ്ച്വറി നേടി.രണ്ടാം മത്സരത്തില്‍ പുറത്താവാതെ 40 റണ്‍സെടുത്ത താരം മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറി നേടി വീണ്ടും മികവ് കാട്ടി. 112 റണ്‍സാണ് ഗില്‍ നേടിയത്.

തൊട്ടുപിന്നാലെ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 63 പന്തുകളില്‍ നിന്ന് പുറത്താവാതെ 126 റണ്‍സാണ് ഗില്‍ അടിച്ചു കൂട്ടിയപ്പോള്‍ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 70 റണ്‍സാണ് ഗില്‍ നേടിയത്. മൂന്നാം മത്സരത്തില്‍ താരം ശതകം കുറിച്ചു. 97 പന്തില്‍ നിന്ന് 116 റണ്‍സാണ് താരമ അടിച്ചെടുത്തത്.

അതെ സമയം അണ്ടര്‍ 19 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ഫൈനലിലേക്ക് നയിക്കാന്‍ ഗ്രേസ് സ്‌ക്രൈവന്‍സിന് കഴിഞ്ഞു. ഫൈനലില്‍ ഇന്ത്യയോട് തോറ്റെങ്കിലും ടൂര്‍ണമെന്റില്‍ താരം മിന്നും ഫോമിലാണ് കളിച്ചത് ഐസിസിയുടെ മികച്ച താരത്തിനുള്ള പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമെന്ന റെക്കോര്‍ഡും ഗ്രേസിന് ലഭിച്ചു.

ലോകകപ്പിലെ ഏഴ് മത്സരങ്ങളില്‍ നിന്ന് 293 റണ്‍സാണ് ഗ്രേസ് സ്വന്തമാക്കിയത്. 41.85 ആണ് ശരാശരി. ഒന്‍പത് വിക്കറ്റുകളും താരം നേടി. ഓസ്ട്രേലിയയുടെ ബെത്ത് മൂണി, ഫോബെ ലിച്ച്ഫീല്‍ഡ് എന്നിവരെ പിന്‍തള്ളിയാണ് ഗ്രേസിന്റെ പുരസ്‌കാര നേട്ടം.

cricket shubman gill icc