മത്സരം തിരിച്ച് പിടിച്ച് 'തല'; സിഎസ്‌കെയെയും ധോണിയേയും വാഴ്ത്തിപ്പാടി ക്രിക്കറ്റ് ലോകം

ഐപിഎല്ലില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് 226 റണ്‍സ് നേടിയിട്ടും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഗ്ലെന്‍ മാക്സ്വെല്‍-ഫാഫ് ഡുപ്ലസിസ് വെടിക്കെട്ടില്‍ ചേസിംഗ് തുടങ്ങിയപ്പോള്‍ ഇങ്ങനെയൊരു മത്സര ഫലം പ്രതീക്ഷിക്കാനിടയില്ല.

author-image
Web Desk
New Update
മത്സരം തിരിച്ച് പിടിച്ച് 'തല'; സിഎസ്‌കെയെയും ധോണിയേയും വാഴ്ത്തിപ്പാടി ക്രിക്കറ്റ് ലോകം

ബെംഗളൂരു: ഐപിഎല്ലില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് 226 റണ്‍സ് നേടിയിട്ടും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഗ്ലെന്‍ മാക്സ്വെല്‍-ഫാഫ് ഡുപ്ലസിസ് വെടിക്കെട്ടില്‍ ചേസിംഗ് തുടങ്ങിയപ്പോള്‍ ഇങ്ങനെയൊരു മത്സര ഫലം പ്രതീക്ഷിക്കാനിടയില്ല.

സ്ലാഗ് ഓവറുകളില്‍ ബൗളര്‍മാരെ വിദഗ്ധമായി ഉപയോഗിക്കുന്ന കാര്യത്തില്‍ കേമനായ സിഎസ്‌കെ നായകന്‍ എം എസ് ധോണി അവസാന നാല് ഓവറുകളില്‍ മത്സരം തിരിച്ച് പിടിച്ചു.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചെന്നൈ എട്ട് റണ്‍സിന് വിജയിച്ചു. ഇതോടെ സിഎസ്‌കെയെയും ധോണിയേയും വാഴ്ത്തിപ്പാടുകയാണ് ക്രിക്കറ്റ് ലോകം.
36 പന്തില്‍ 76 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്വെല്ലും 33 ബോളില്‍ 62 നേടിയ ഫാഫ് ഡുപ്ലസിസും പുറത്താകുമ്പോള്‍ ആര്‍സിബി 13.6 ഓവറില്‍ 159ല്‍ എത്തിയിരുന്നു.

എന്നാല്‍ ദിനേശ് കാര്‍ത്തിക്(14 പന്തില്‍ 28), ഷഹ്ബാസ് അഹമ്മദ്(10 പന്തില്‍ 12) വെയ്ന്‍ പാര്‍നല്‍(5 പന്തില്‍ 2), സുയാഷ് പ്രഭുദേശായി(11 പന്തില്‍ 19) എന്നിവരെ പുറത്താക്കി ചെന്നൈ എട്ട് റണ്‍സിന്റെ ജയം സ്വന്തമാക്കി.

സ്‌കോര്‍: സിഎസ്‌കെ- 226/6 (20), ആര്‍സിബി- 218/8 (20). തുഷാര്‍ ദേശ്പാണ്ഡെ 45 റണ്‍സിന് മൂന്ന് വിക്കറ്റുമായി തുഷാര്‍ ദേശ്പാണ്ഡെ തിളങ്ങി. 18-ാം ഓവറില്‍ ഷഹ്ബാസിനെ മടക്കുകയും നാല് റണ്‍സ് മാത്രം വിട്ടുകൊടുക്കുകയും ചെയ്ത ലങ്കന്‍ യുവ പേസര്‍ അവസാന ഓവറില്‍ സുയാഷിനേയും പുറത്താക്കി സിഎസ്‌കെയെ ജയിപ്പിക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ധോണി പന്തേല്‍പിച്ചപ്പോള്‍ ഇന്നിംഗ്സിലെ 20-ാം ഓവറില്‍ 20കാരനായ പതിരാന 10 റണ്‍സേ വിട്ടുകൊടുത്തുള്ളൂ.ഈ ഓവറില്‍ ആര്‍സിബിക്ക് ജയിക്കാന്‍ 19 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

 

ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ദേവോണ്‍ കോണ്‍വേ, ശിവം ദുബെ എന്നിവരുടെ മിന്നല്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 226 റണ്‍സ് നേടി.

16 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലുള്ളപ്പോള്‍ റുതുരാജ് ഗെയ്ക്വാദിനെ നഷ്ടമായ ശേഷം സിക്സര്‍ മഴയുമായി തിരിച്ചെത്തുകയായിരുന്നു ചെന്നൈ. 45 പന്തില്‍ ആറ് വീതം ഫോറും സിക്സും സഹിതം 83 റണ്‍സെടുത്ത ഓപ്പണര്‍ ദേവോണ്‍ കോണ്‍വേയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ശിവം ദുബെ 27 പന്തില്‍ 52 നേടി.

നാലാമനായി ക്രീസിലെത്തിയ ദുബെ രണ്ട് ഫോറും അഞ്ച് സിക്സറും നേടിയപ്പോള്‍ 192.59 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. 20 പന്തില്‍ 37 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയും ചെന്നൈയുടെ ഇന്നിംഗ്സില്‍ നിര്‍ണായമായി. മൂന്നാം വിക്കറ്റില്‍ കോണ്‍വേയും ദുബെയും ചേര്‍ത്ത 80 റണ്‍സ് നിര്‍ണായകമായി.

royal challengers banglore m s dhoni chennai super kings