ഇന്ത്യ v/s ഇംഗ്ലണ്ട്; ധ്രുവ് ജുറേല്‍ ഇന്ത്യന്‍ ടീമിലേക്ക്...

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രധാന താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ള ശക്തമായ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്.

author-image
Athira
New Update
ഇന്ത്യ  v/s ഇംഗ്ലണ്ട്; ധ്രുവ് ജുറേല്‍ ഇന്ത്യന്‍ ടീമിലേക്ക്...

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രധാന താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ള ശക്തമായ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പരമ്പരയില്‍ ഉത്തര്‍പ്രദേശ് താരം ധ്രുവ് ജുറേല്‍ ഇടം പിടിച്ചു. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, കെ എല്‍ രാഹുല്‍ എന്നിവരുള്ള ഇന്ത്യന്‍ നിരയിലേക്കാണ് ധ്രുവ് ഇടംപിടിച്ചിരിക്കുന്നത്. 23 വയസ് തികഞ്ഞ താരത്തിന് ഇന്ത്യന്‍ ടീമിലേക്കുള്ള വിളി അത്രമേല്‍ അതിശയകരമായിരുന്നു. ഇക്കൊല്ലം ദക്ഷിണാഫ്രിക്കയ്ക്കെതിരെയും രഞ്ജിയില്‍ കേരളത്തിനെതിരെയും ധ്രുവ് ജുറേല്‍ അര്‍ദ്ധ സെഞ്ച്വറികള്‍ നേടി.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ തുടങ്ങിയ താരത്തിന് തിരിച്ചറിവിന്റെ പ്രായമായപ്പോള്‍ തന്റെ മാതാപിതാക്കളുടെ ത്യാഗങ്ങള്‍ വെറുതെയാകാന്‍ പാടില്ല എന്നും തനിക്ക് വലിയൊരു ക്രിക്കറ്റ് താരമാകണമെന്നും ആഗ്രഹിച്ചു.

കാര്‍ഗില്‍ യുദ്ധകാലത്ത് ഇന്ത്യന്‍ ആര്‍മിയില്‍ ഉണ്ടായിരുന്ന നേം സിംഗ് ജുറേലാണ് ധ്രുവിന്റെ പിതാവ്. ധ്രുവിന്റെ അച്ഛന് മകന്‍ ആര്‍മിയുടെ ഭാഗമാകണമെന്നാണ് ആഗ്രഹമുണ്ടായിരുന്നത്. ക്രിക്കറ്റ് കളിക്കുന്നതില്‍ ധ്രുവിന്റെ അച്ഛന്‍ വിലക്കിയിരുന്നപ്പോള്‍ താരത്തിന്റെ ആഗ്രഹത്തിന് അമ്മ പിന്തുണ നല്‍കുകയായിരുന്നു. അമ്മയുടെ ശക്തമായ പിന്തുണയോടെ ധ്രുവ് കൂടുതല്‍ പ്രതിബദ്ധത കാണിച്ചു.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി പഞ്ചാബ് കിംഗ്സിനെതിരെയായിരുന്നു ധ്രുവിന്റെ ആദ്യ കളി. എട്ടാം നമ്പറിലെത്തിയ താരം ക്രിക്കറ്റ് ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഷിമ്രോണ്‍ ഹെറ്റ്മെയറിനെയും ജേസണ്‍ ഹോള്‍ഡറിനെയും പോലെ മികച്ച ഒരു ഫിനിഷര്‍ എന്ന പേര് ധ്രുവിന് ലഭിച്ചു. അതിനേക്കാള്‍ വിലമതിക്കുന്നതായിരുന്നു തന്റെ പിതാവില്‍ നിന്ന് ലഭിച്ച അംഗീകാരം.

ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാണ് ധ്രുവ് ക്രിക്കറ്റിന്റെ ലോകത്തേക്ക് കടന്നുവന്നത്. അമ്മയുടെയും അച്ഛന്റെയും വലിയ പിന്തുണ ധ്രുവിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. 2023ല്‍ ഐപിഎല്ലില്‍ ഇംപാക്ട് പ്ലെയര്‍ നിയമം കൊണ്ടുവന്നതോടെ താരത്തിന്റെ കരിയറിലും ഇംപാക്ടുണ്ടായി. രണ്ടാം മത്സരത്തില്‍ തന്നെ റിയാന്‍ പരാഗിന് പകരക്കാരനായി ധ്രുവ് ടീമിലെത്തി. ജോസ് ബട്ലറിന്റെയും സഞ്ജു സാംസണിന്റെയും കുമാര്‍ സംഗക്കാരയുടെയും ഒപ്പമുള്ള ക്രിക്കറ്റ് ദിവസങ്ങള്‍ ധ്രുവിന്റെ കരിയറിലെ നിര്‍ണായക ദിനങ്ങളായിരുന്നു. ഇന്ത്യന്‍ ടീമിലെ അതിശക്തമായ പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നതിനുള്ള ഒരുക്കത്തിലാണ് താരം

news updates sports news Latest News