/kalakaumudi/media/post_banners/d05b3e315e0ae891a2688c2e3f4ec0f91ffc279cbf8f8bc0e4e491957c9b869c.jpg)
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ (179) സെഞ്ച്വറിക്കരുത്തില്‍ ഇന്ത്യ മികച്ച സ്‌കോറില്‍. ആദ്യ ദിനത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. രവിചന്ദ്രന്‍ അശ്വിനാണ് ജയ്സ്വാളിനൊപ്പം ക്രീസില്‍. അരങ്ങേറ്റം കുറിക്കുന്ന ശുഐബ് ബഷീര്‍ രണ്ട് വിക്കറ്റെടുത്തു. ജെയിംസ് ആന്‍ഡേഴ്‌സണ്‍, ടോം ഹാര്‍ട്‌ലി, റെഹാന്‍ അഹമ്മദ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതവുമുണ്ട്.