
2023 ഏകദിന ലോകകപ്പിൽ നെതര്‍ലാന്‍ഡ്‌സിനെതിരേ ഇംഗ്ലണ്ടിന് ടോസ് നേടുകയും ബാറ്റിംഗ് തിരഞ്ഞെടുക്കുകയും ചെയ്തു.പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്കു രണ്ടു മണി മുതലാണ് മല്‍സരം.പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ഇംഗ്ലണ്ടെങ്കില്‍ തൊട്ടുമുകളിലാണ് ഡച്ച് ടീം.
ഇംഗ്ലണ്ട് രണ്ട് മാറ്റങ്ങൾ വരുത്തി, മാർക്ക് വുഡും ലിയാം ലിവിംഗ്‌സ്റ്റണും കളിക്കില്ല ഹാരി ബ്രൂക്കും ഗസ് അറ്റ്കിൻസണും പകരക്കരാകും. മറുവശത്ത്, നെതർലൻഡ്‌സ് ഒരു മാറ്റം വരുത്തി, സുൾഫിക്കറിനു പകരം തേജ നിദാമാനുരു കളിക്കും.
ഇതിനകം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിക്കഴിഞ്ഞ ഇംഗ്ലണ്ട് ശേഷിച്ച രണ്ടു കളിയെങ്കിലും ജയിച്ച് മാനം കാക്കാനുള്ള തയ്യാറെടുപ്പിലാണ്. മാത്രമല്ല ആദ്യ എട്ടു സ്ഥാനങ്ങളിലൊന്നില്‍ ഫിനിഷ് ചെയ്താല്‍ മാത്രമേ 2025ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു ഇംഗ്ലണ്ടിനു യോഗ്യതയും ലഭിക്കുകയുള്ളൂ.
ഇതിനകം കളിച്ച ഏഴു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഇംഗ്ലണ്ടിനു ജയിക്കാനായത്. ശേഷിച്ച ആറിലും തോല്‍ക്കുകയായിരുന്നു. വെറും രണ്ടു പോയിന്റാണ് ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ പക്കലുള്ളത്.
എന്നാല്‍ നെതര്‍ലാന്‍ഡ്‌സിന്റെ സെമി സാധ്യത ഇപ്പോഴും പൂര്‍ണമായി അസ്മിച്ചിട്ടില്ല. രണ്ടു മല്‍സരങ്ങള്‍ കൂടി ബാക്കിനില്‍ക്കെ അവര്‍ക്ക് ഇപ്പോഴും നേരിയ സാധ്യത നിലനില്‍ക്കുന്നുണ്ട്.
ഇംഗ്ലണ്ട്: ജോണി ബെയർസ്റ്റോ, ഡേവിഡ് മലൻ, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്ലർ(വിക്കറ്റ് കീപ്പർ), മോയിൻ അലി, ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ഗസ് അറ്റ്കിൻസൺ, ആദിൽ റഷീദ്
നെതർലൻഡ്‌സ്: വെസ്‌ലി ബറേസി, മാക്‌സ് ഒഡൗഡ്, കോളിൻ അക്കർമാൻ, സിബ്രാൻഡ് എംഗൽബ്രെക്റ്റ്, സ്‌കോട്ട് എഡ്വേർഡ്‌സ്(വിക്കറ്റ് കീപ്പർ), ബാസ് ഡി ലീഡ്, തേജ നിദാമാനുരു, ലോഗൻ വാൻ ബീക്ക്, റോലോഫ് വാൻ ഡെർ മെർവെ, ആര്യൻ ദത്ത്, പോൾ വാൻ മീകെരെൻ