പാക്കിസ്ഥാന്‍ ഏറ്റവും മോശം ഏഷ്യന്‍ ടീം; വിമര്‍ശിച്ച് ആദം ഗില്‍ക്രിസ്റ്റ

പാക്കിസ്ഥാന്‍ ഏറ്റവും മോശം ഏഷ്യന്‍ ടീമെന്ന് വിമര്‍ശിച്ച് ഓസീസ് മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ.

author-image
anu
New Update
പാക്കിസ്ഥാന്‍ ഏറ്റവും മോശം ഏഷ്യന്‍ ടീം; വിമര്‍ശിച്ച് ആദം ഗില്‍ക്രിസ്റ്റ

 

സിഡ്നി: പാക്കിസ്ഥാന്‍ ഏറ്റവും മോശം ഏഷ്യന്‍ ടീമെന്ന് വിമര്‍ശിച്ച് ഓസീസ് മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ. മൂന്നാം ടെസ്റ്റിന്റെ കമന്ററിക്കിടെയാണ് ആദം പാക്കിസ്ഥാന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ചത്.

ഓസ്ട്രേലിയന്‍ മണ്ണില്‍ കളിക്കാനെത്തിയ ഏഷ്യന്‍ ടീമുകളില്‍ താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മോശം ടീമാണ് പാകിസ്ഥാന്‍. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പ്രകടനത്തിന് (കേപ്ടൗണില്‍ ഇന്ത്യന്‍ നിരയില്‍ ആറ് പേര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍) ഇന്ത്യയെ അവരുടെ ആരാധകര്‍ കണക്കറ്റ് പരിഹസിച്ചു. പക്ഷേ, കുറഞ്ഞത് ആ മത്സരം വിജയിച്ച് പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. നേരത്തെ, ഓസ്ട്രേലിയയില്‍ രണ്ട് പരമ്പരകളും അവര്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ 35 വര്‍ഷത്തിനിടെ പാകിസ്ഥാന്‍ എന്താണ് നേടിയത്? - എന്ന് ആദം ഗില്‍ക്രിസ്റ്റ് പറഞ്ഞു.

ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയിച്ച് ചരിത്രം തീര്‍ക്കാന്‍ പുതിയ നായകന്‍ ഷാന്‍ മസൂദിന് കീഴില്‍ ഇറങ്ങിയ പാക്കിസ്ഥാന് കനത്ത നിരാശയായിരുന്നു ഫലം. മൂന്ന് മത്സര പരമ്പരയില്‍ പാക് താരങ്ങള്‍ ഏകപക്ഷീയമായ തോല്‍വിക്ക് വഴങ്ങി. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 360 റണ്‍സിനായിരുന്നു ഓസ്‌ട്രേലിയയുടെ പരാജയം.

മെല്‍ബണിലെ രണ്ടാം ടെസ്റ്റില്‍ തോല്‍വി ഭാരം 79 റണ്‍സിലേക്ക് കുറയ്ക്കാന്‍ പാകിസ്ഥാനായി. ഒടുവില്‍ സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ ആശ്വാസം തേടി ഇറങ്ങിയ പാകിസ്ഥാനെ എട്ട് വിക്കറ്റുകള്‍ക്കും ഓസ്‌ട്രേലിയ തറപറ്റിച്ചു.

സിഡ്നിയില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 313 റണ്‍സെടുത്താണ് ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ചത്. മുഹമ്മദ് റിസ്വാന്‍ (103 പന്തില്‍ 88), ആമിര്‍ ജമാല്‍ (97 പന്തില്‍ 82) എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനമായിരുന്നു ടീമിന് തുണയായത്. മറുപടിക്ക് ഇറങ്ങിയ പാകിസ്ഥാനെ 299 റണ്‍സില്‍ പിടിച്ചുകെട്ടി ആദ്യ ഇന്നിങ്സില്‍ 14 റണ്‍സിന്റെ ലീഡെടുക്കാനും ഓസ്‌ട്രേലിയക്കായി.

എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ 115 റണ്‍സിന് പാക് പട തകര്‍ന്നടിയുകയായിരുന്നു. 53 പന്തില്‍ 33 റണ്‍സെടുത്ത സൈം അയൂബായിരുന്നു ടോപ് സ്‌കോറര്‍. രണ്ടാം ഇന്നിങ്സിന് ശേഷം പാകിസ്ഥാന്‍ ഉയര്‍ത്തിയ 130 റണ്‍സിന്റെ വിജയ ലക്ഷ്യം രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഓസ്ട്രേലിയ നേടിയെടുക്കുകയായിരുന്നു. ടെസ്റ്റിലെ അവസാന ഇന്നിങ്സ് കളിച്ച ഡേവിഡ് വാര്‍ണര്‍ (75 പന്തില്‍ 57), മാര്‍നെസ് ലബുഷെയ്ന്‍ (73 പന്തില്‍ 62) എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് ടീമിന് അനായാസ വിജയം സമ്മാനിച്ചത്.

sports news Latest News