ഹൈദരാബാദിന്റെ സ്വപ്നങ്ങള്‍ തകര്‍ത്ത ഷമി കൊടുങ്കാറ്റ്!

രാഹുല്‍ ത്രിപാഠി, ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രം എന്നിവരെയും ഷമി മടക്കി. സന്‍വീര്‍ സിംഗിന്റെയും അബ്ദുള്‍ സമദിന്റെയും വിക്കറ്റ് രോഹിത് ശര്‍മ വീഴ്ത്തിയതോടെ സണ്‍റൈസേഴ്‌സ് പതറി.

author-image
Web Desk
New Update
ഹൈദരാബാദിന്റെ സ്വപ്നങ്ങള്‍ തകര്‍ത്ത ഷമി കൊടുങ്കാറ്റ്!

 

അഹമ്ദാബാദ്: നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വീശിയടിച്ച 'ഷമി കൊടുങ്കാറ്റി'ല്‍ തകര്‍ന്നടിഞ്ഞ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഹൈദരാബാദിനെ 34 റണ്‍സിന് തോല്‍പ്പിച്ച് ഹാര്‍ദിക് പാണ്ഡ്യയും സംഘവും പ്ലേ ഓഫില്‍ കടക്കുകയും ചെയ്തു.

189 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ 9 വിക്കറ്റിന് 154 റണ്‍സിന് പരാജയം സമ്മതിക്കേണ്ടി വന്നു. അര്‍ധ സെഞ്ച്വറി നേടിയ ഹെന്‍ റിച്ച് ക്ലാസന് മാത്രമാണ് ഹൈദരാബാദിന്റെ ബാറ്റിംഗ് നിരയില്‍ കാര്യമായി പൊരുതാന്‍ കഴിഞ്ഞത്.

മുഹമ്മദ് ഷമിയും രോഹിത് ശര്‍മയും നാലു വിക്കറ്റ് വീതം നേടി. തോല്‍വിയോടെ പ്ലേ ഓഫ് സ്വപ്‌നം തകര്‍ന്ന് ഹൈദരാബാദ് പുറത്തായി.

അക്ഷരാര്‍ത്ഥത്തില്‍ പേസര്‍ മുഹമ്മദ് ഷെമിയാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചത്. ഷമിയുടെ പന്തിന്റെ പ്രഹരത്തില്‍ സണ്‍റൈസേഴ്‌സ് ബാറ്റിംഗ് നിര തകര്‍ന്നുവീണു.

ഇന്നിംഗ്‌സിലെ അഞ്ചാം പന്തില്‍ അമോല്‍പ്രീത് സിംഗിനെ റാഷിദ് ഖാന്റെ കൈയില്‍ എത്തിച്ചാല്‍ ഷമിയുടെ തുടക്കം. പിന്നാലെ അഭിഷേക് ശര്‍മയെ യഷ് ദയാല്‍ സാഹയുടെ കൈകളില്‍ എത്തിച്ചു.

രാഹുല്‍ ത്രിപാഠി, ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രം എന്നിവരെയും ഷമി മടക്കി. സന്‍വീര്‍ സിംഗിന്റെയും അബ്ദുള്‍ സമദിന്റെയും വിക്കറ്റ് രോഹിത് ശര്‍മ വീഴ്ത്തിയതോടെ സണ്‍റൈസേഴ്‌സ് പതറി.

 

cricket hyderabad IPL 2023 gujarat