112 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ചു; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ആധികാരിക വിജയം

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ ഇന്ത്യയ്ക്ക് ആധികാരിക വിജയം.

author-image
Athira
New Update
112 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ചു; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ആധികാരിക വിജയം

ധരംശാല: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ ഇന്ത്യയ്ക്ക് ആധികാരിക വിജയം. ഇന്ത്യയ്ക്ക് പരമ്പര 4-1 ന് സ്വന്തം. ഇംഗ്ലണ്ടിനെ 195 റണ്ണിനാണ് ഇന്ത്യ ഓളൗട്ട് ആക്കിയത്. ഇന്നിംഗ്‌സിനും 64 റണ്‍സിനുമാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ ധരംശാലയില്‍ പിടിച്ച് നില്‍ക്കാന്‍ ഇംഗ്ലണ്ടിനായില്ല. അശ്വിന്റെ ബൗളിംഗ് ആണ് ഇന്ത്യക്ക് കരുത്തായത്. 10 വിക്കറ്റില്‍ അഞ്ചും അശ്വിന്‍ ആണ് വീഴ്ത്തിയത്.

തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്വന്തമാക്കിയത്. ടെസ്റ്റ് ചരിത്രത്തില്‍ നാലാം തവണയാണ് അഞ്ച് ടെസ്റ്റ് പരമ്പരയില്‍ ആദ്യ മത്സരം പരാജയപ്പെടുകയും പിന്നീട് ആ പരമ്പര 4-1ന് സ്വന്തമാക്കുകയും ചെയ്യുന്നത്. ഇതിന് മുമ്പ് ഇത്തരത്തില്‍ 4-1ന് പരമ്പര സ്വന്തമാക്കിയിരുന്നത് 1911ല്‍ ആയിരുന്നു. ഓസ്ട്രേലിയക്കെതിരെയായിരുന്നു ഇംഗ്ലണ്ട് 4-1ന് വിജയിച്ചത്. അതിനുമുമ്പ് രണ്ട് തവണയാണ് ഇത്തരത്തില്‍ ടെസ്റ്റില്‍ ആദ്യ മത്സരം പരാജയപ്പെടുകയും അവസാനം പരാജയപ്പെട്ട ടീം 4-1ന് പരമ്പര സ്വന്തമാക്കിയത്. 1901ലും 1897 ലും ഇംഗ്ലണ്ടിനെതിരെയായിരുന്നു ഓസ്ട്രേലിയ ഇത്തരത്തില്‍ വിജയിച്ചത്. 112 വര്‍ഷത്തിന് ശേഷം ഇന്ത്യ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചിരിക്കുന്നു.

 

റണ്‍സ് നേടാനാകാത്ത ഇംഗ്ലണ്ട് നിരയിലെ സാക് ക്രോലി, 2 റണ്‍സ് എടുത്ത ഡക്കറ്റ്, 19 റണ്‍സ് എടുത്ത ഒലി പോപ്, 2 റണ്‍സ് എടുത്ത സ്റ്റോക്‌സ്, 8 റണ്‍സ് എടുത്ത ഫോക്‌സ് എന്നിവരെ അശ്വിന്‍ പുറത്താക്കി. ഒന്‍പതാം വിക്കറ്റ് നേടിയാണ് അശ്വിന്‍ കളി അവസാന ടെസ്റ്റ് പരമ്പര അവസാനിപ്പിച്ചത്.

39 റണ്‍സ് എടുത്ത ബെയര്‍‌സ്റ്റോയെ കുല്‍ദീപും പുറത്താക്കി. ബുമ്ര വുഡിനെയും ഹാര്‍ട്‌ലിയെയും പുറത്താക്കി. ബഷീറിനെ ജഡേജയും റൂട്ടിനെ കുല്‍ദീപും പുറത്താക്കിയതോടെ വിജയം പൂര്‍ത്തിയായി. യുവ ഓപ്പണര്‍ യശ്വസി ജെയ്സ്വാള്‍ അര്‍ധസെഞ്ച്വറിയും നേടി. 58 പന്തില്‍ നിന്നും 57 റണ്‍സായിരുന്നു ജെയ്സ്വാള്‍ നേടിയത്.

അഞ്ച് ഫോറുകളും മൂന്ന് സിക്സുമാണ് ജെയ്സ്വാള്‍ നേടിയത്.84 റണ്‍സുമായി റൂട്ട് പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് ശനിയാഴ്ച രാവിലെ 477ന് അവസാനിച്ചിരുന്നു. 473-8 എന്ന നിലയില്‍ കളി ആരംഭിച്ച ഇന്ത്യ നാല് റണ്‍സ് കൂടെ ചേര്‍ക്കുന്നതിനിടയില്‍ ഓളൗട്ട് ആയി. ഇന്ത്യയുടെ ലീഡ് 259 റണ്‍സ് ആണ്. ഒമ്പതാം വിക്കറ്റിലെ കുല്‍ദീപിന്റെയും ബുമ്രയുടെയും കൂട്ടുകെട്ട് ഇന്ന് പെട്ടെന്ന് തകര്‍ക്കാന്‍ ഇംഗ്ലണ്ടിനായി.

sports updates sports news Latest News