ബെംഗളൂരു: ലോകകപ്പിൽ നെതർലൻഡ്സിനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് മുന്ന് വിക്കറ്റുകൾ നഷ്ടമായി. ശുഭമാൻ ഗിൽ, രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി എന്നിവരാണ് പുറത്തായത്.
56 പന്തിൽ 51 റൺസ് എടുത്താണ് കൊഹ്‌ലി പുറത്തായത്. ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയിരുന്ന അദ്ദേഹത്തിന്റെ 50-ാം സെഞ്ചുറി ഈ മത്സരത്തിൽ സാധ്യമായില്ല.
ടോസ് നേടിയ നായകൻ രോഹിത് ശർമ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. കളിച്ച എട്ട് മത്സങ്ങളും ജയിച്ച ഇന്ത്യ വിജയക്കുതിപ്പ് തുടരാൻ ലക്ഷ്യമിട്ടാണ് നെതർലൻഡ്സിനെ നേരിടുന്നത്.
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ഇപ്പോൾ ക്രീസിൽ തുടരുന്നത് കെ എൽ രാഹുലും ശ്രേയസ് അയ്യരുമാണ്.