സ്വപ്നങ്ങൾ യാഥാർത്ഥ്യമായാൽ പ്രതീക്ഷിക്കാം ഇന്ത്യ-സൗത്താഫ്രിക്ക ഫൈനൽ: സ്മിത്ത്

ഇന്ററാക്ഷൻ സെക്ഷൻ അവസാനിച്ചിട്ടും മുഖത്ത് നിന്ന് പുഞ്ചിരി മായാതെ മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്ത് ഏകദിന ലോകകപ്പിൽ ടീമിന്റെ മികച്ച പ്രകടനം ആസ്വദിക്കുകയാണ്.

author-image
Hiba
New Update
സ്വപ്നങ്ങൾ യാഥാർത്ഥ്യമായാൽ പ്രതീക്ഷിക്കാം ഇന്ത്യ-സൗത്താഫ്രിക്ക ഫൈനൽ: സ്മിത്ത്

മുംബൈ: ഇന്ററാക്ഷൻ സെക്ഷൻ അവസാനിച്ചിട്ടും മുഖത്ത് നിന്ന് പുഞ്ചിരി മായാതെ മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്ത് ഏകദിന ലോകകപ്പിൽ ടീമിന്റെ മികച്ച പ്രകടനം ആസ്വദിക്കുകയാണ്.

സൗത്ത് ആഫ്രിക്ക 20 ലീഗിന്റെ കമ്മീഷണർ എന്ന നിലയിൽ അദ്ദേഹത്തിന്റെ രാജ്യത്തിന്റെ കായിക മേഖലകളിലെ വിജയത്തെ കുറിച്ച് അഭിമാനിക്കുന്നു, പ്രത്യേകിച്ച് ക്രിക്കറ്റിൽ. അദ്ദേഹം മറ്റൊരു മീഡിയക്കു നൽകിയ അഭിമുഖത്തിൽ നിന്നുള്ള വരികൾ

ഗ്രേം,
നവംബർ അഞ്ചിന് കൊൽക്കത്തയിൽ വച്ചു നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏറ്റുമുറ്റലിനെകുറിച്ച്‌ എന്താണ് നിങ്ങളുടെ അഭിപ്രായം? പ്രത്യേകിച്ച് രണ്ടുടീമും വളരെ നന്നായാണ് കളിക്കുന്നത്. ഇരുവരും നോക്ക്ഔട്ടിൽ ഏറ്റുമുട്ടുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ?

ഇവരെയാണ് ഞാൻ ഫൈനലിൽ പ്രതീക്ഷിക്കുന്നത്. ഈ ബുധനാഴ്ച ഞാൻ ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു പോവുകയാണ് പക്ഷേ സൗത്താഫ്രിക്ക ഫൈനലിൽ എത്തിയാൽ, ടിക്കറ്റിനായി ഞങ്ങൾ കഷ്ട്ടപെടേണ്ടി വരും. ഇന്ത്യയ്‌ക്കെതിരെയി ഈഡൻ ഗാർഡൻസിൽ ഞാൻ ഒരുപാട് തവണ കളിച്ചിട്ടുണ്ട്.

അതൊരു അവിശ്വസനീയമായ അനുഭവം തന്നെയാണ്. വളരെ നന്നായി കളിക്കാൻ പറ്റിയ സ്‌റ്റേഡിയമാണിത്. പ്രതീക്ഷകൾക്കപ്പുറമായാണ് ഞങളുടെ ടീം കളിക്കുന്നത്. അതിനാൽത്തന്നെ ഒരു വലിയ മത്സരം തന്നെയായിരിക്കും. ഓസ്‌ട്രേലിയ നന്നായി കളിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ എന്നിവരായിരിക്കും നോക്ക്ഔട്ടിൽ എത്തുക എന്നുള്ളതാണ് എന്റെ നിഗമനം. എന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമായാൽ ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ഫൈനൽ കാണാൻ നമുക്ക് സാധിക്കും. 

ഈ ഘട്ടത്തിൽ, ലോകകപ്പ് നേടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ടീം ഏതാണ്?

ദക്ഷിണാഫ്രിക്ക ജയിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത് ! എങ്കിലും ഇന്ത്യയ്ക്ക് ഒരു മികച്ച ബാറ്റിംഗ് നിരയും ശക്തമായി ആക്രമിക്കുന്ന ബൗളിംഗ് നിരയും, സ്പിൻ, സീം എന്നിവയുമുണ്ട്. അതിനാൽ, അവരെ തോൽപ്പിക്കാൻ പാടാണ്. പക്ഷേ ടൂർണമെന്റിൽ ദക്ഷിണാഫ്രിക്ക വിജയിക്കണമെന്ന് എന്റെ ഹൃദയം എപ്പോഴും ആഗ്രഹിക്കുന്നത്.

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഇവരൊക്കെയാണോ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും
മാരകമായ പേസ നിര ? കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ ഫാസ്റ്റ് ബൗളർമാരെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

നിങ്ങൾക്ക് ഇപ്പോൾ രണ്ട് വിക്കറ്റ് സ്പിന്നർമാർ ഉണ്ട്. ബുംറയ്യാണ് ഇതിൽ ഏറ്റവും മികച്ചത്. കഴിഞ്ഞ ദിവസത്തെ ഷമിയുടെ പ്രകടനം മികച്ചതായിരുന്നു. ലോകകപ്പിൽ ബാറ്റ്‌സ്മാൻമാരുടെ ആധിപത്യത്തെക്കുറിച്ച് സംസാരിക്കുനകയാണെകിൽ അവർ നേടുന്ന സ്‌കോറുകൾ വലുതാണ്. ഈ സീസണിൽ തന്നെ ഒരുപാട് സെഞ്ചുറികൾ പിറന്നിട്ടുണ്ട്.

വലിയ സ്‌കോറുകളെ കുറിച്ച് സംസാരിക്കുമ്പോൾ, ലോകകപ്പിൽ ചിലസമയത്ത് വിക്കറ്റുകൾ ഫ്ലാറ്റ് ആണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ?

ഇത് ആ സർഫെസിന്റെ സ്വഭാവം മാത്രമാണ്. അങ്ങനെ നോക്കുകയാണെങ്കിൽ ഇന്ത്യയ്ക്കു ആക്രമണ ശൈലിയുള്ള ബൗളർമാരും വിക്കറ്റ് വീഴ്ത്താൻ കഴിവുള്ളവരും ഉള്ളത് ഒരു വലിയ മുതൽക്കൂട്ടാണ്. ഏകദിന ക്രിക്കറ്റിൽ എന്നെ ഏറെ ആശങ്കപ്പെടുത്തുന്നത് ഈ ടൂർണമെന്റിൽ വേണ്ടത്ര ക്ലോസിങ് ഗെയിംസ് ഉണ്ടായില്ല എന്നതാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ എന്ത് സംഭവിക്കുമോയെന്ന് ആർക്കുമറിയില്ല!

ഹെൻറിച്ച് ക്ലാസനാണോ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പവർ ഹിറ്റർ?

ഫ്രാഞ്ചൈസി ക്രിക്കറ്റിലും ദക്ഷിണാഫ്രിക്കയ്‌ക്കു വേണ്ടിയുള്ള കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹത്തിന്റെ പ്രകടനവും വച്ചു നോക്കുകയാണെങ്കിൽ, എന്നെ സംബന്ധിച്ചിടത്തോളം മിഡിൽ ഓർഡറിലെ ഏറ്റവും മികച്ച വൈറ്റ് ബോൾ കളിക്കാരനാണ് അദ്ദേഹം. ഹെൻറിച്ച് സെഞ്ച്വറി നേടുന്ന ഗെയിംമിൽ 99% ഗെയിമുകളും ടീം വിജയിക്കും.

അദ്ദേഹത്തെ തളയ്ക്കുന്നത് പ്രയാസകരമാണ്. എയ്‌ഡൻ മാർക്രം, ഡേവിഡ് മില്ലർ, ക്ലാസൻ, എസ്‌എയ്‌ക്ക് 4, 5, 6 എന്നീ സ്ഥാനങ്ങളിൽ ഇറങ്ങുന്ന ഈ മൂന്ന് മിഡിൽ ഓർഡർ ബാറ്റ്‌സ്മാൻമാർ സ്പിന്നും നന്നായി കളിക്കുന്നുണ്ട്. അതിനാൽ തന്നെ ഇവർ സൗത്താഫ്രിക്കയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സമ്പത്താണ് .

രോഹിത് ശർമ്മ തന്റെ ആക്രമണാത്മക ബാറ്റിംഗ് രീതി പുനർനിർമ്മിച്ചതായി തോന്നുന്നുണ്ടോ?

അതെ, അവൻ നന്നായി കളിക്കുന്നുണ്ട്. ഐപിഎൽ സമയത്ത് ഞാൻ ഇവിടെ ഉണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന്റെ കഴിവിനെ ചോദ്യം ചെയ്തിരുന്നു. ഇപ്പോൾ, ആളുകൾ അദ്ദേഹത്തെ പ്രശംസിക്കുന്നു.

ക്ലാസ് എന്നുള്ളത് സ്ഥിരമാണ് പക്ഷെ ഫോം ചിലപ്പോൾ താത്കാലികവും. അദ്ദേഹവും വിരാടും ടൂർണമെന്റിന് മികച്ച മുന്നേറ്റങ്ങൾ നൽകിയിട്ടുണ്ട്. രോഹിത് നന്നായി കളിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്.

 
 
 
icc world cup india vs australia Graeme Smith