ഇംഗ്ലീഷ് പ്രഹരം, അമ്പരന്ന് ഇന്ത്യ! തുടരെത്തുടരെ വീണത് നാലു വിക്കറ്റ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിനം ഇന്ത്യക്ക് നാലു വിക്കറ്റ് നഷ്ടം. വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയിലാണ് രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ചത്.

author-image
Web Desk
New Update
ഇംഗ്ലീഷ് പ്രഹരം, അമ്പരന്ന് ഇന്ത്യ! തുടരെത്തുടരെ വീണത് നാലു വിക്കറ്റ്

 

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിനം ഇന്ത്യക്ക് നാലു വിക്കറ്റ് നഷ്ടം. വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയിലാണ് രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ചത്.

നിലവില്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെന്ന നിലയിലാണ്. 83 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും 14 റണ്‍സുമായി അക്‌സര്‍ പട്ടേലും ക്രീസില്‍. ആറ് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 308 റണ്‍സിന്റെ ആകെ ലീഡുണ്ട്.

മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇന്ത്യയ്ക്ക് സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (13) നഷ്ടമായി. വിക്കറ്റ് ആന്‍ഡേഴ്‌സണിന്.

അടുത്ത ഓവറില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഡബിള്‍ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളിനെയും(17) ആന്‍ഡേഴ്‌സണ്‍ വീഴ്ത്തിയതോടെ ഇന്ത്യ ഞെട്ടി. 30-2 എന്ന സ്‌കോറില്‍ പതറിയ ഇന്ത്യ ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും ചേര്‍ന്ന് 100 കടത്തി കരകയറ്റി.

സ്‌കോര്‍ 111ല്‍ നില്‍ക്കെ ശ്രേയസിനെ (29) ഇംഗ്ലണ്ടിന്റെ ടോം ഹാര്‍ട്ലി വീഴ്ത്തി. അരങ്ങേറ്റക്കാരന്‍ രജത് പാടിദാര്‍ പെട്ടെന്നു തന്നെ മടങ്ങി. ഒമ്പത് റണ്‍സ് മാത്രമെടുത്ത രജതിനെ റെഹാന്‍ അഹമ്മദിന്റെ പന്തില്‍ ബെന്‍ ഫോക്‌സ് ക്യാച്ചെടുത്ത് പുറത്താക്കി.

തുടര്‍ച്ചയായി വീണ്ടുും രണ്ട് വിക്കറ്റുകള്‍ നഷ്ടമായതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. ഗില്ലും അക്‌സറും ചേര്‍ന്നാണ് കൂടുതല്‍ നഷ്ടങ്ങളില്ലാതെ മുന്നോട്ട് നയിച്ചു.

 

england india cricket