ഇന്ത്യ v/s ഇംഗ്ലണ്ട്; ഇംഗ്ലണ്ടിന് 7 വിക്കറ്റ് നഷ്ടം, കുല്‍ദീപ് യാദവിന് 5 വിക്കറ്റ് നേട്ടം

ഇന്ത്യ - ഇംഗ്ലണ്ട് അവസാന ടെസ്റ്റിന്റഎ ആദ്യ ദിനത്തില്‍ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച.

author-image
Athira
New Update
ഇന്ത്യ v/s ഇംഗ്ലണ്ട്; ഇംഗ്ലണ്ടിന് 7 വിക്കറ്റ് നഷ്ടം, കുല്‍ദീപ് യാദവിന് 5 വിക്കറ്റ് നേട്ടം

ധരംശാല: ഇന്ത്യ - ഇംഗ്ലണ്ട് അവസാന ടെസ്റ്റിന്റഎ ആദ്യ ദിനത്തില്‍ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. 49 ഓവറില്‍ 183 റണ്‍സിനിടെ ഏഴ് വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ധരംശാലയില്‍ നടക്കുന്ന ഇന്ത്യയ്ക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രോലിയും (61) ആണ് ക്രീസില്‍ നില്‍ക്കുന്നത്. ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കുല്‍ദീപ് യാദവ് തന്റെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.

ഇംഗ്ലണ്ടിന് 83 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് ഏഴ് വിക്കറ്റുകള്‍ നഷ്ടമായത്. ടീം സ്‌കോര്‍ 64-ല്‍ നില്‍ക്കേ ഓപ്പണര്‍ ബെന്‍ ഡക്കറ്റ് 58 പന്തില്‍ 27 റണ്‍സെടുത്ത് പുറത്തായി. കുല്‍ദീപ് യാദവിന്റെ പന്തില്‍ ശുഭ്മാന്‍ ഗില്ലിന് ക്യാച്ച് നല്‍കിയാണ് മടക്കം. പിന്നാലെ ഒലീ പോപ്പിനെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിന്റെ കൈകളിലുമെത്തിച്ചു. 

രജത് പാട്ടിദറിന് പകരക്കാരനായി ദേവ്ദത്ത് പടിക്കല്‍ അരങ്ങേറ്റം കുറിക്കും. ആകാശ് ദീപിന് പകരമായി ജസ്പ്രീത് ബുംറയെയും ഉള്‍പ്പെടുത്തി. ഇംഗ്ലണ്ട് നിരയില്‍ ഒലീ റോബിന്‍സനു പകരം മാര്‍ക്ക് വുഡ് തിരിച്ചെത്തുന്നു എന്ന ഏക മാറ്റമാണുള്ളത്.

ധരംശാലയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ 2 താരങ്ങള്‍ ഒരുമിച്ച് 100 ടെസ്റ്റ് കളിക്കുകയാണെന്ന പ്രത്യേകതയുണ്ട്. ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍‌സ്റ്റോയ്ക്കും ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിനും നൂറാം ടെസ്റ്റ് ക്യാപ് കൈമാറി.

 

 

sports updates sports news Latest News