ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ആവേശകരമായ തുടക്കം

author-image
Athira
New Update

ഹൈദരാബാദ്: ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ആവേശകരമായ തുടക്കം. ആദ്യ സെഷനില്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് 108 റണ്‍സെന്ന നിലയിലാണ്. ഇന്ത്യന്‍ സ്പിന്നര്‍മാരാണ് 3 വിക്കറ്റും വീഴ്ത്തിയത്. രവിചന്ദ്രന്‍ അശ്വിന്‍ രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. 32 റണ്‍സുമായി ജോണി ബെയര്‍‌സ്റ്റോ 18 റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസിലുള്ളത്.

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. 11 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് 53 റണ്‍സിലെത്തി. 12-ാം ഓവറിലെ അഞ്ചാം പന്തില്‍ 35 റണ്‍സെടുത്ത ബെന്‍ ഡക്കറ്റിനെ അശ്വിന്‍ പുറത്താക്കി. പിന്നാലെ ഒരു റണ്‍സെടുത്ത ഒലി പോപ്പിനെ രവീന്ദ്ര ജഡേജയും വീഴ്ത്തി. 20 റണ്‍സെടുത്ത് നിന്ന സാക്ക് ക്രൗളിയെ അശ്വിന്‍ സിറാജിന്റെ കൈകളില്‍ എത്തിച്ചതോടെ ഇംഗ്ലണ്ട് മൂന്നിന് 60 എന്ന നിലയില്‍ തകര്‍ന്നു. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റൂട്ട്-ബെയര്‍‌സ്റ്റോ സഖ്യത്തിലാണ് ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ പ്രതീക്ഷ.

മൂന്ന് സ്പിന്നര്‍മാരുമായാണ് ഹൈദരാബാദില്‍ ഇന്ത്യ കളിക്കാനിറങ്ങുന്നത്. ആര്‍. അശ്വിന്‍, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ പ്ലേയിങ് ഇലവനില്‍ ഇടം കണ്ടെത്തി.

 

 

 

news updates sports news Latest News