ഇന്ത്യ v/s ഇംഗ്ലണ്ട്; ഇന്ത്യയ്‌ക്കെതിരെ പ്രതിരോധവുമായി ടോം ഹാര്‍ട്ട്ലി

അഞ്ച് മത്സരങ്ങളുടെ ആദ്യ പരമ്പരയിലെ രണ്ടാം ഇന്നിംങ്‌സിന് ശേഷം ബാറ്റിംങിനിറങ്ങിയ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.

author-image
Athira
New Update
ഇന്ത്യ v/s ഇംഗ്ലണ്ട്;  ഇന്ത്യയ്‌ക്കെതിരെ പ്രതിരോധവുമായി ടോം ഹാര്‍ട്ട്ലി

ഹൈദരാബാദ്; അഞ്ച് മത്സരങ്ങളുടെ ആദ്യ പരമ്പരയിലെ രണ്ടാം ഇന്നിംങ്‌സിന് ശേഷം ബാറ്റിംങിനിറങ്ങിയ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഇന്ത്യ 63 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റും വീഴ്ത്തിയ ടോം ഹാര്‍ട്ട്ലിയാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്.

15 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ അതേ ഓവറില്‍ തന്നെ രണ്ട് പന്തുകള്‍ മാത്രം നേരിട്ട് ശുഭ്മാന്‍ ഗില്ലും (0) മടങ്ങി. 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത്തിനെ ഹാര്‍ട്ട്ലി വിക്കറ്റിന് മുന്നില്‍ കുടുക്കി.

നേരത്തേ ആറു വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 28 റണ്‍സെടുത്ത റെഹാന്‍ അഹമ്മദിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഒലി പോപ്പിനൊപ്പം നിര്‍ണായകമായ 64 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമായിരുന്നു താരത്തിന്റെ മടക്കം. പിന്നാലെ ടോം ഹാര്‍ട്ട്‌ലിയെ കൂട്ടുപിടിച്ച് എട്ടാം വിക്കറ്റില്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ പോപ്പിനായി. 34 റണ്‍സെടുത്ത ഹാര്‍ട്ട്‌ലിയെ പുറത്താക്കി അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

 

190 റണ്‍സ് ലീഡ് വഴങ്ങിയ ശേഷം രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ടിന് അനുയോജ്യമല്ലായിരുന്നു കാര്യങ്ങള്‍. ഓപ്പണര്‍ സാക് ക്രൗളിയുടെ വിക്കറ്റാണ് അവര്‍ക്ക് ആദ്യം നഷ്ടമായത്. 31 റണ്‍സെടുത്ത താരത്തെ അശ്വിന്‍ രോഹിത്തിന്റെ കൈയിലെത്തിച്ചു. ഒലി പോപ്പിനൊപ്പം 68 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന് പിന്നാലെ ബുംറ ഡക്കറ്റിന്റെ കുറ്റി തെറിപ്പിച്ചു. 52 പന്തില്‍ നിന്ന് 47 റണ്‍സായിരുന്നു താരം നേടിയത്. ബുംറയും ജഡേജയും അശ്വിനും ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി.

 

 

sports updates sports news Latest News