/kalakaumudi/media/post_banners/0dea6a0216b6fc907724275d514f00fdc6050edae8717a71b772acc27d2590fa.jpg)
ബെംഗലൂരു: 2023 ലോകകപ്പില്‍ ഇന്ത്യയും നെതെർലാൻഡും ഗ്രൂപ്പിലെ അവസാന ഘട്ട മത്സരത്തിൽ ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2 മണിക്ക് എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുക. സെമിക്ക് മുൻപുള്ള ഇന്ത്യയുടെ അവസാന മത്സരമാണിത്, സെമിയിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ഇതുവരെ കളിച്ച എട്ടു കളികളും ജയിച്ചെത്തുന്ന ഇന്ത്യക്ക് നെതര്‍ലന്‍ഡ്സ് എത്രമാത്രം വെല്ലുവിളി ഉയർത്തുമെന്ന് കണ്ടറിയാം.
ഇഷാന്‍ കിഷനും ആര്‍ അശ്വിനും സെമിക്ക് മുമ്പ് പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടുമോ എന്ന് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നു. അശ്വിന്‍ ഓസ്ട്രേലിയക്കതിരായ ആദ്യ കളിയില്‍ മാത്രമാണ് കളിച്ചത്. കിഷനാകട്ടെ ഗില്‍ കളിക്കാതിരുന്ന ആദ്യ രണ്ട് കളികളിലും ഓപ്പണറായി ഇറങ്ങി.
ലോകകപ്പിലെ എട്ട് മത്സരങ്ങളില്‍ രണ്ട് കളികള്‍ മാത്രമാണ് നെതര്‍ലന്‍ഡ്സ് ജയിച്ചത്. ഡച്ചുകാർ അവസാന സ്ഥാനത്താണെങ്കിലും സൗത്താഫ്രിക്കയ്ക്കെതിരെ അവർ വിജയിച്ചത് ഇന്ത്യയ്ക്ക് കാണാതിരിക്കാനാകില്ല.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തന്നെയാവും ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. വണ്‍ ഡൗണായി വിരാട് കോലി എത്തുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് തുടരും. സെമിക്ക് മുമ്പ് കെ എല്‍ രാഹുലിന് വിശ്രമം അനുവദിച്ചാല്‍ ഇഷാന്‍ കിഷന് അഞ്ചാം നമ്പറില്‍ അവസരം ഒരുങ്ങും. സൂര്യകുമാര്‍ യാദവ് പ്ലേയിംഗ് ഇലവനില്‍ ഫിനിഷറായി തുടരും.
രവീന്ദ്ര ജഡേജ ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍ റൗണ്ടറായി എത്തുമ്പോള്‍ കുല്‍ദീപ് യാദവിന് വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. കുല്‍ദീപിന് പകരം ആര്‍ അശ്വിന്‍ പ്ലേയിംഗ് ഇലവനില്‍ കളിച്ചേക്കും. പേസര്‍മാരായി മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും തുടരുമ്പോള്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ച് ഷാര്‍ദ്ദുല്‍ താക്കൂറിന് അവസരം നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്.