ഇന്ത്യന്‍ സ്പിന്‍ കെണിയില്‍ കറങ്ങി വീണ് ഇംഗ്ലണ്ട്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഇന്ത്യന്‍ സ്പിന്നിന് മുന്നില്‍ ഇംഗ്ലണ്ടിന് പിടിച്ച് നില്‍ക്കാനായില്ല.

author-image
Athira
New Update
  ഇന്ത്യന്‍ സ്പിന്‍ കെണിയില്‍ കറങ്ങി വീണ് ഇംഗ്ലണ്ട്

 

ധരംശാല: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഇന്ത്യന്‍ സ്പിന്നിന് മുന്നില്‍ ഇംഗ്ലണ്ടിന് പിടിച്ച് നില്‍ക്കാനായില്ല. മൂന്നാം സെഷനില്‍ ഇംഗ്ലണ്ട് 218 റണ്‍സിന് ഓളൗട്ട്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിനം മൂന്നാം സെഷന്റെ തുടക്കത്തില്‍ തന്നെ 57.4 ഓവറില്‍ ഇംഗ്ലണ്ടിനെ ഇന്ത്യന്‍ നിര വീഴ്ത്തി. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും അശ്വിനും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ഇംഗ്ലീഷ് പടയെ തകര്‍ത്തെറിഞ്ഞത്.

കുല്‍ദീപ് 72 റണ്‍സുകള്‍ വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അശ്വിന്‍ 51 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യന്‍ സ്പിന്‍ കെണിക്ക് മുന്നില്‍ ഓപ്പണര്‍ സാക് ക്രൗളി മാത്രമാണ് ഇംഗ്ലീഷ് പടയില്‍ പിടിച്ചുനിന്നത്. 108 പന്തില്‍ 79 റണ്‍സ് നേടിയ ക്രൗളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ക്രോളി 108 പന്തില്‍ 79 റണ്‍സുമായാണ് പുറത്തായി.

കുല്‍ദീപ് ക്രോളിയെ കൂടാതെ ഡെക്ക്സ്റ്റിനെയും (27) പോപിനെയും (11) സ്റ്റോക്‌സിനെയും (0) ബെയര്‍ സ്റ്റോയെയും (29) പുറത്താക്കി. ജഡേജ ജോ റൂട്ടിനെയും പുറത്താക്കി. ഹാര്‍ട്‌ലിയെയും മാര്‍ക്ക് വുഡിനെയും അശ്വിന്‍ പറഞ്ഞയച്ചു. ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കുല്‍ദീപ് യാദവ് തന്റെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. താരം നിലവില്‍ 15 ഓവര്‍ ചെയ്ത് ഒരു മെയ്ഡന്‍ അടക്കം 72 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടി. ഇതോടെ കുല്‍ദീപ് തന്റെ ടെസ്റ്റ് കരിയറിലെ 50 വിക്കറ്റുകള്‍ സ്വന്തമാക്കി.

രവിചന്ദ്രന്‍ അശ്വിന്‍ ഒരു മെയ്ഡന്‍ അടക്കം 39 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടി. രവീന്ദ്ര ജഡേജ 10 ഓവറില്‍ രണ്ട് മെയ്ഡല്‍ അടക്കം 17 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. ഇംഗ്ലണ്ടിനെ പിന്നിലാക്കിയത് ഇന്ത്യയുടെ സ്പിന്‍ കെണിയാണ്. ഇന്ത്യക്ക് വേണ്ടി മലയാളി താരം ദേവ്ദത്ത് പടിക്കല്‍ അരങ്ങേറ്റം നടത്തി. കൂടാതെ ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്‍ രവിചന്ദ്രന്‍ അശ്വിന്‍ തന്റെ ടെസ്റ്റ് കരിയറിലെ 100ാം മത്സരം കളിക്കുന്നു എന്ന പ്രത്യേകതയും അഞ്ചാം ടെസ്റ്റിനുണ്ട്.

 

 

sports updates sports news Latest News