ഇതെന്താ ഏകദിനമോ! ബാംഗ്ലൂരിന് വിമര്‍ശനം

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ലഖ്നൗ സൂപ്പര്‍ ജെയന്റ്സിന് നേടിയത് 127 റണ്‍സ് എന്ന കുഞ്ഞന്‍ സ്‌കോര്‍.

author-image
Web Desk
New Update
ഇതെന്താ ഏകദിനമോ! ബാംഗ്ലൂരിന് വിമര്‍ശനം

ലഖ്നൗ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ലഖ്നൗ സൂപ്പര്‍ ജെയന്റ്സിന് നേടിയത് 127 റണ്‍സ് എന്ന കുഞ്ഞന്‍ സ്‌കോര്‍. ഫാഫ് ഡു പ്ലെസിസ് (44), വിരാട് കോലി (31) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.

ഒമ്പത് വിക്കറ്റുകള്‍ ആര്‍സിബിക്ക് നഷ്ടമായി. മൂന്ന് വിക്കറ്റ് നേടിയ നവീന്‍ ഉള്‍ ഹഖ്, രണ്ട് വിക്കറ്റ് വീതം നേടിയ അമിത് മിശ്ര, രവി ബിഷ്ണോയ് എന്നിവരാണ് ആര്‍സിബിയെ തകര്‍ത്തത്.

ഒന്നാം വിക്കറ്റില്‍ 62 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷം വിരാട് കോലിയാണ് (31) ആദ്യം മടങ്ങിയത്. മൂന്ന് ബൗണ്ടറികള്‍ നേടിയ കോലിയെ രവി ബിഷ്ണോയിയുടെ പന്തില്‍ നിക്കോളാസ് പുരാന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

പിന്നീടെത്തിയ മൂന്ന് താരങ്ങളും രണ്ടക്കം കണ്ടില്ല. അനുജ് റാവത്തിനെ (9) കൃഷ്ണപ്പ ഗൗതം കെയ്ല്‍ മെയേഴ്സിന്റെ കൈകളിലെത്തിച്ചു. ഗ്ലെന്‍ മാക്സ്വെല്‍ (4) ബിഷ്ണോയിയുടെ പന്തില്‍ റിവേഴ്സ് സ്വീപ്പിന് ശ്രമിക്കുന്നിതിനിടെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

സുയഷ് പ്രഭുദേശായ് (6) അമിത് മിശ്രയുടെ പന്തില്‍ ഗൗതമിന് ക്യാച്ച് നല്‍കി. പിന്നാലെ മഴയെത്തി. അല്‍പനേരം മത്സരം മുടങ്ങിയിരുന്നു. മഴയ്ക്ക് ശേഷം കളി തുടങ്ങിയപ്പോള്‍ ഫാഫും മടങ്ങി.

മിശ്രയുടെ പന്തില്‍ ക്രുനാലിന് ക്യാച്ച്. ഫാഫിന്റെ ഇന്നിംഗ്സിന് വേഗതയുമില്ലായിരുന്നു. 40 പന്തുകള്‍ നേരിട്ട ഫാഫ് ഓരോ സിക്സും ഫോറുമാണ് നേടിയത്. മഹിപാല്‍ ലോംറോറിനെ (3) നവീന്‍ ഉല്‍ ഹഖ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ദിനേശ് കാര്‍ത്തിക് (16) റണ്ണൗട്ടാവുകയും ചെയ്തതോടെ ആര്‍സിബി ചെറിയ സ്‌കോറില്‍ ഒതുങ്ങി.

കരണ്‍ ശര്‍മ (2), മുഹമ്മദ് സിറാജ് (0) എന്നിവര്‍ അവസാന ഓവറില്‍ നവീന്റെ അടുത്തടുത്ത പന്തുകളില്‍ പുറത്തായി. വാനിന്ദു ഹസരങ്ക (8), ജോഷ് ഹേസല്‍വുഡ് (1) എന്നിവര്‍ പുറത്താവാതെ നിന്നു.

 

cricket IPL 2023 royal challengers banglore