6 മാസത്തില്‍ കരാര്‍ അവസാനിപ്പിച്ചു; ജോര്‍ദാന്‍ ഹെന്‍ഡേഴ്സന്‍ സൗദി വിട്ടു, ഇനി ഡച്ച് ലീഗിലേക്ക്

മൂന്ന് വര്‍ഷത്തേയ്ക്കുണ്ടായിരുന്ന കരാര്‍ വെറും ആറ് മാസത്തില്‍ അവസാനിപ്പിച്ച് അല്‍ ഇത്തിഫാഖ് താരം ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍ സൗദി വിട്ടു.

author-image
Athira
New Update
 6 മാസത്തില്‍ കരാര്‍ അവസാനിപ്പിച്ചു; ജോര്‍ദാന്‍ ഹെന്‍ഡേഴ്സന്‍ സൗദി വിട്ടു, ഇനി ഡച്ച് ലീഗിലേക്ക്

റിയാദ്: മൂന്ന് വര്‍ഷത്തേയ്ക്കുണ്ടായിരുന്ന കരാര്‍ വെറും ആറ് മാസത്തില്‍ അവസാനിപ്പിച്ച് അല്‍ ഇത്തിഫാഖ് താരം ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍ സൗദി വിട്ടു.  യൂറോപ്പ് ഫുട്‌ബോളിനെ വിലയ്‌ക്കെടുക്കാന്‍ ശ്രമിച്ച സൗദി അറേബ്യയ്ക്ക് ആദ്യ തിരിച്ചടി. നെതര്‍ലാന്‍ഡ്‌സ് ക്ലബ് എ എഫ് സി അയാക്‌സിലേക്കാണ് ജോര്‍ദാന്റെ കൂറുമാറ്റം.

ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിന്റെ മുന്‍ നായകന്‍ കൂടിയായ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍ സൗദി പ്രോ ലീഗില്‍ അല്‍ ഇത്തിഫാഖിനായി 17 മത്സരങ്ങളാണ് ഹെന്‍ഡേഴ്‌സണ്‍ കളിച്ചിട്ടുള്ളത്. ലിവര്‍പൂള്‍ ഇതിഹാസം സ്റ്റീവന്‍ ജൊറാദാണ് ഇത്തിഫാഖിന്റെ പരിശീലകന്‍. ജൊറാദും ഹെന്‍ഡേഴ്‌സണും 142 മത്സരങ്ങളില്‍ ലിവര്‍പൂളിനായി ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഹെന്‍ഡേഴ്‌സന് സൗദിയിലേക്ക് വഴിതെളിച്ചതും ജൊറാദാണ്. എങ്കിലും ഹെന്‍ഡേഴ്‌സണ്‍ സൗദി ക്ലബില്‍ സന്തോഷവാനല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്ലബ് വിടാനുള്ള ഇംഗ്ലണ്ട് താരത്തിന്റെ തീരുമാനത്തെ എതിര്‍ക്കാനില്ലെന്നാണ് അല്‍ ഇത്തിഫാഖ് അധികൃതരും പ്രതികരിച്ചിരിക്കുന്നത്. അതിനിടെ കരീം ബെന്‍സീമയടക്കമുള്ള താരങ്ങള്‍ സൗദി വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ബെന്‍സീമയുടെ ക്ലബായ അല്‍ ഇത്തിഹാദ് സീസണില്‍ എട്ടാം സ്ഥാനത്താണ്. നിലവിലെ ചാമ്പ്യന്മാരുടെ മോശം പ്രകടനത്തില്‍ താരം തൃപ്തനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

news updates sports news Latest News