കേരളത്തിന്റെ കായിക സമ്പദ്ഘടന വികസിപ്പിക്കാന്‍ അന്താരാഷ്ട്ര കായിക ഉച്ചകോടി

അന്താരാഷ്ട്ര കായിക ഉച്ചകോടി തിരുവനന്തപുരത്ത് സംഘടിപ്പിക്കും.

author-image
anu
New Update
കേരളത്തിന്റെ കായിക സമ്പദ്ഘടന വികസിപ്പിക്കാന്‍ അന്താരാഷ്ട്ര കായിക ഉച്ചകോടി

കൊച്ചി: അന്താരാഷ്ട്ര കായിക ഉച്ചകോടി തിരുവനന്തപുരത്ത് സംഘടിപ്പിക്കും. കേരളത്തിന്റെ പുതിയ കായികനയവും കായികസമ്പദ്ഘടനാ വികസന പദ്ധതിയും ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടുക്കൊണ്ടാണ് അന്താരാഷ്ട്ര കായിക ഉച്ചകോടി സംഘടിപ്പിക്കുന്നത്. ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബിലാണ് ഉച്ചകോടി. 20 രാജ്യങ്ങളിലെ കായികവിദഗ്ധര്‍ പങ്കെടുക്കുന്ന ഉച്ചകോടിയിലൂടെ കായികസമ്പദ്ഘടന വികസിപ്പിക്കാനൊരുങ്ങുകയാണെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു.

അന്താരാഷ്ട്ര ഉച്ചകോടിക്കു മുന്നോടിയായി എല്ലാ ജില്ലകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സമ്മേളനം സംഘടിപ്പിക്കും.

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലില്‍ അഫിലിയേറ്റുചെയ്ത അസോസിയേഷനുകളെല്ലാം അതത് കായികയിനങ്ങളുടെ വളര്‍ച്ചയ്ക്ക് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും. തദ്ദേശസ്വയംഭരണം, വ്യവസായം, ആരോഗ്യം, സഹകരണം, പൊതുവിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ വകുപ്പുകളും ഇതിന്റെ ഭാഗമാകും.

സംസ്ഥാനത്തെ കായികവിഭവശേഷിയുടെ മാപ്പിങ് നടത്തും. കായികസംരംഭങ്ങള്‍ക്ക് വ്യവസായപദവി, കായികരംഗത്ത് സ്വകാര്യ വ്യവസായ പാര്‍ക്ക്, സ്റ്റാര്‍ട്ടപ്പുകള്‍, പുതിയ ലീഗുകളും ചാമ്പ്യന്‍ഷിപ്പുകളും എന്നിങ്ങനെ വിവിധപരിപാടികള്‍ ആവിഷ്‌കരിക്കും. മലപ്പുറത്തും കോഴിക്കോട്ടും ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുന്നത് സര്‍ക്കാരിന്റെ ആലോചനയിലുണ്ടെന്നും ഉച്ചകോടി സംബന്ധിച്ച് എറണാകുളത്ത് നടത്തിയ യോഗത്തില്‍ മന്ത്രി വ്യക്തമാക്കി.

sports news Latest News